ഐപിഎല്‍ കോഴക്കേസില്‍ ശ്രീനിവാസന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പങ്കുണ്ടെന്ന് സുപ്രീംകോടതി

single-img
16 April 2014

Sreenivasanബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന്‍ ഉള്‍പ്പടെ 13 പേര്‍ക്ക് ഐപിഎല്‍ കോഴക്കേസില്‍ പങ്കുണ്‌ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിലാണ് കളിക്കാര്‍ കൂടി ഉള്‍പ്പെടുന്ന 13 പേരെക്കുറിച്ച് പരാമര്‍ശമുള്ളത്. കളിക്കാരുടെയും ഐപിഎല്ലിന്റെയും ഭാവി പരിഗണിച്ച് ഇവരുടെ പേര് വിവരങ്ങള്‍ തത്കാലം പുറത്തുവിടുന്നില്ലെന്നും ജസ്റ്റിസ് എ.കെ.പട്‌നായിക് അധ്യക്ഷനായ ബഞ്ച് പറഞ്ഞു.

സുന്ദര്‍രാമന് സിഇഒ സ്ഥാനത്ത് തുടരാന്‍ ഇന്ന് തുടങ്ങുന്ന ഐപിഎല്‍ ഏഴാം സീസണ്‍ കഴിയുന്നതുവരെ കോടതി അനുമതി നല്‍കുകയും കോഴയുമായി ബന്ധപ്പെട്ട് മൊഴി പകര്‍ത്തിയ ടേപ്പുകള്‍ ബിസിസിഐയ്ക്ക് നല്‍കേണ്ടതില്ലെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.