റബ്ബര്‍ പാട്ടതര്‍ക്കം; മന്ത്രി പി.ജെ.ജോസഫിന്റെ ബന്ധുവായ തോട്ടമുടമ കുത്തേറ്റു മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

single-img
16 April 2014

Kanjirappllyറബര്‍ സ്ലോട്ടര്‍ ടാപ്പിംഗിനെ ചൊല്ലിയുണ്ടയ തര്‍ക്കത്തെതുടര്‍ന്ന് കാഞ്ഞിരപ്പള്ളിക്ക് സമീപം കപ്പാട് മൂന്നാം മൈലില്‍് റബ്ബര്‍തോട്ടം ഉടമ കുത്തേറ്റു മരിച്ചു. ഭാര്യയും മക്കളും ഉള്‍പ്പടെ ആറു പേര്‍ക്ക് കുത്തേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. മന്ത്രി പി.ജെ.ജോസഫിന്റെ പിതൃസഹോദരീ പുത്രന്‍ കപ്പാട് ഞാവള്ളില്‍ ജോസഫ് (ഔസേപ്പച്ചന്‍ 65) ആണ് കുത്തേറ്റു മരിച്ചത്.

ജോസഫിന്റെ ഭാര്യ ഉഷ, മക്കളായ അപ്പു ജോസഫ്, റിജോ ജോസഫ് വീട്ടിലെ ജോലിക്കാരനായ ബിജു എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് റബ്ബര്‍വെട്ടുകാരനായ ചെമ്മലമറ്റം സ്വദേശി കുട്ടിച്ചന്‍ എന്നയാളെ തിടനാട് പോലീസ് അറസ്റ്റു ചെയ്തു. റബര്‍ സ്ലോട്ടര്‍ വെട്ടു സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നു പറയുന്നു. ബുധനാഴ്ച രാവിലെ 10 ഓടെയാണ് സംഭവം.