മതതീവ്രവാദികള്‍ കൈപ്പത്തി വെട്ടിയ അധ്യാപകന്റെ ഭാര്യ തൂങ്ങിമരിച്ചനിലയില്‍

single-img
19 March 2014

dsgfകൊച്ചി:പ്രവാചകനെ നിന്ദിച്ചു എന്നാരോപിച്ചുകൊണ്ട്‌ മതതീവ്രവാദികള്‍ കൈപ്പത്തി വെട്ടിമാറ്റിയ മുന്‍ കോളേജ് അദ്ധ്യാപകന്‍ പ്രൊഫ.ജോസഫിന്റെ ഭാര്യയെ  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.തൊടുപുഴ ന്യൂമാന്‍ കോളേജിലെ മുന്‍ മലയാളം അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ ഭാര്യ സലോമിയെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് സംശയം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

2010 ജൂലൈ 4നാണ് മൂവാറ്റുപുഴ നിര്‍മല കോളേജിനടുത്തുവച്ച് ഒരു സംഘം മതതീവ്രവാദികള്‍  ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്. പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ ചോദ്യപ്പേപ്പറില്‍ ഉണ്ടായിരുന്ന ഒരു സംഭാഷണശകലം മുസ്ലിം മതവിശ്വാസികളുടെ പ്രവാചകനെ നിന്ദിക്കുന്നതാണ് എന്നാരോപിച്ചായിരുന്നു ആക്രമണം.മതനിന്ദ കുറ്റം ആരോപിക്കപ്പെട്ട പ്രൊഫസര്‍ ജോസഫിനെ പിന്നീട് കോളജ് മാനേജ്മെന്റ് സര്‍വീസില്‍നിന്ന് പുറത്താക്കിയിരുന്നു.

സലോമിയുടെ മൃതദേഹം ഇപ്പോള്‍ മോര്‍ച്ചറിയില്‍ ഇന്‍ക്വസ്റ്റിന് വിധേയമാക്കുകയാണ് ഇപ്പോള്‍. പ്രൊഫ. ജോസഫും ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.