പാക്കിസ്ഥാനില്‍ പോഷകാഹാരക്കുറവു മൂലം നൂറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

single-img
8 March 2014

map_of_pakistanപാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ പോഷകാഹാരക്കുറവ് മൂലം കുട്ടികളടക്കം നൂറോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ദാരിദ്ര്യത്തിനു തുല്യമായ സ്ഥിതിയാണ് പ്രദേശത്തെന്നും റിപ്പോര്‍ട്ടുണ്ട്. താര്‍, സിന്ധ് പ്രവിശ്യയിലെ കുട്ടികളുടെ മരണം വളരെ ഗൗരവമായാണ് കാണുന്നതെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.

ദേശീയ ദുരന്തനിവാരണ അധികൃതരോട് സിന്ധ് പ്രവിശ്യയിലെ അധികാരികളുമായി ബന്ധപ്പെടാനും വേണ്ട സഹായസഹകരണങ്ങള്‍ നല്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. സിന്ധ് പ്രവിശ്യയിലെ കുട്ടികള്‍ പട്ടിണിയും ന്യൂമോണിയയും മൂലം മരണമടയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുട്ടികളുടെ ചിത്രങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടതോടെ കുട്ടികളുടെ മരണത്തില്‍ അന്വേഷണത്തിന് സിന്ധ് സര്‍ക്കാര്‍ ഉത്തരവിട്ടു.