ടി പിയെ കൊല്ലേണ്ടത് പിണറായിയുടെ മാത്രം ആവശ്യമായിരുന്നുവെന്ന് അഭിനന്ദ്.

single-img
2 March 2014

ടി പി ചന്ദ്രശേഖരനെ വധിക്കേണ്ടത് പിണറായി വിജയന്റെ മാത്രം ആവശ്യമായിരുന്നുവെന്ന് കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ മകൻ അഭിനനന്ദ്.ചന്ദ്രിക വാരാന്തപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അഭിനന്ദ് ഇക്കാര്യം പറഞ്ഞത്.

താന്‍ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്നത് പിണറായി വിജയനെയാണ്. ഒരു കമ്യൂണിസ്റ്റിന് ഉണ്ടാവേണ്ട യാതൊരു ഗുണവുമില്ലാത്ത പാര്‍ട്ടിക്കാരനാണ് പിണറായി വിജയന്‍ . മനുഷ്യത്വമാണ് കമ്യൂണിസ്റ്റിന്റെ ഏറ്റവും വലിയ ക്വാളിറ്റിയെന്ന് അച്ഛന്‍ പറയുമായിരുന്നു. എന്നാല്‍ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആളാണ് പിണറായി എന്നും അഭിനന്ദ് പറയുന്നു.

അച്യുതാനന്ദന്‍ എന്നും സ്വന്തം രക്ഷമാത്രമാണ് നോക്കിയതെന്ന് അഭിനന്ദ് അഭിമുഖത്തിൽ പറയുന്നുണ്ട്.എന്നാൽ ഇക്കാര്യം താൻ അഭിമുഖത്തിൽ പറഞ്ഞിരുന്നില്ലെന്ന് അഭിനന്ദ് പറഞ്ഞു