ഇറാക്കില്‍ സ്‌ഫോടന പരമ്പര; 52 മരണം

single-img
1 March 2014

map_of_iraqഇറാക്കിലുടനീളമുണ്ടായ സ്‌ഫോടനങ്ങളിലും വെടിവയ്പ്പിലും പ്രമുഖ ഗോത്രനേതാവ് അടക്കം 52 പേര്‍ കൊല്ലപ്പെട്ടു. അല്‍ക്വയ്ദയുമായി ഇറാക്കി സൈന്യം ഏറ്റുമുട്ടുന്ന അന്‍ബാര്‍ പ്രവിശ്യയിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തിലാണു ഗോത്രനേതാവ് ഷെയ്ഖ് അല്‍ ഉസ്മാന്‍ കൊല്ലപ്പെട്ടത്. മറ്റ് ആറുപേര്‍കൂടി ആക്രമണത്തില്‍ മരിച്ചു. സര്‍ക്കാര്‍ അനുകൂല ഗോത്രസേനയുടെ നേതാവായിരുന്നു ഉസ്മാന്‍.

ബാഗ്ദാദിലെ സദര്‍ സിറ്റിയിലാണ് ഏറ്റവും വലിയ സ്‌ഫോടനം ഉണ്ടായത്. ഷിയാ ഭൂരിപക്ഷ മേഖലയായ ഇവിടെ ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലത്തു പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് പൊട്ടിത്തെറിച്ച് 31 പേരാണു മരിച്ചത്. 51 പേര്‍ക്കു പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.