നിലമ്പൂര്‍ കൊലപാതകം :ആര്യാടന്‍ സംശയത്തിന്റെ നിഴലിലെന്നു പിണറായി

single-img
21 February 2014

നിലമ്പൂര്‍: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് സംശയത്തിന്റെ നിഴലിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എല്ലാ സംഭവങ്ങശളിലും ഒരു ‘ആര്യാടന്‍ ടച്ച്’ കാണുന്നുണ്ട്. മരിച്ച രാധയുടെ ബന്ധുക്കള്‍ക്കൊപ്പം നില്‍ക്കാന്‍ ആര്യാടന്‍ തയ്യാറാകണമായിരുന്നു. വ്യക്തിപരമായി വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ ഉണ്ടെങ്കിലും ആര്യാടന്‍ അവരെ പിന്തുണയ്ക്കണമായിരുന്നു.വ്യക്തിപരമായ പല വിഷമങ്ങൾ ഉണ്ടാവുമായിരുന്നെങ്കിലും അതാണ് വേണ്ടിയിരുന്നത്.

നിലവിലെ അന്വേഷണ സംഘത്തെ മാറ്റി മറ്റൊരു സംഘത്തെ അന്വേഷണം ഏൽപ്പിച്ചാല്‍ മാത്രമെ യഥാർത്ഥ കൊലയാളികളെ പുറത്ത് കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂവെന്നും പിണറായി പറഞ്ഞു. കേസില്‍ അന്വേഷണം തൃപ്തികരമല്ല. കേസ് സംസ്ഥാനത്തെ തന്നെ മറ്റൊരു ഏജന്‍സിയെയോ സംസ്ഥാനത്തെ തന്നെ ഉന്നത വനിതാ പോലീസ് ഓഫീസര്‍ക്കോ കൈമാറണം. രാവിലെ പിണറായി കൊല്ലപ്പെട്ട രാധയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി. അന്വേഷണ ഉദ്യോഗസ്ഥന്‍ വാടകയ്‌ക്കെടുത്ത ഏജന്റിനെ പോലെയാണ് പെരുമാറുന്നതെന്ന് പിണറായി ആരോപിച്ചു.