ലാവ്‌ലിന്‍: പിണറായിക്കും അഴിമതിയില്‍ പങ്കെന്ന് സര്‍ക്കാര്‍

single-img
18 February 2014

pinarayiസര്‍ക്കാര്‍ എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കി. ഇടപാടില്‍ പിണറായി വിജയന് വ്യക്തമായ പങ്കുണ്ടായിരുന്നുവെന്നും 266 കോടിയുടെ നഷ്ടം സര്‍ക്കാരിനുണ്ടായിട്ടുണ്‌ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ അറിയാതെ ലാവ്‌ലിനുമായി കരാര്‍ ഒപ്പിടാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ചെങ്കുളം, പള്ളിവാസല്‍, പന്നിയാര്‍ പദ്ധതികളുടെ നവീകരണം കുറഞ്ഞ തുകയ്ക്ക് ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇത് വകവയ്ക്കാതെ ലാവ്‌ലിന്‍ കമ്പനിക്ക് കരാര്‍ നല്‍കുകയായിരുന്നു. ഇതിന് സര്‍ക്കാര്‍ സഹായം വേണ്ടപോലെ ലഭിച്ചെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ സിബിഐ കോടതി നേരത്തെ വെറുതെവിട്ടിരുന്നു.