ചന്ദ്രചൂഡന്‍ കേരളത്തിലുണ്ടായിരുന്നോയെന്ന് പിണറായി, മറ്റു പാര്‍ട്ടികളുടെ കാര്യങ്ങളില്‍ നേതാക്കള്‍ തലയിടരുതെന്ന് പന്ന്യന്‍

single-img
14 February 2014

pinarayiആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍ കേരളത്തിലുണ്ടായിരുന്നോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വളരെക്കാലത്തിനു ശേഷമാണ് ചന്ദ്രചൂഡന്റെ ഒരു പ്രസതാവന കേരളത്തില്‍ കേള്‍ക്കുന്നതെന്നും അദ്ദേഹം സ്വയം അപഹാസ്യനാകരുതെന്നും പിണറായി പറഞ്ഞു.

വി.എസിന് തിരുവനന്തപുരത്ത് സിപിഎം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന ചന്ദ്രചൂഡന്റെ പ്രസ്താവനയ്ക്ക് താന്‍ മറുപടി പറയേണ്ട കാര്യമില്ലെന്നും തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പാര്‍ട്ടിയുടെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്‌ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

എല്‍ഡിഎഫിന്റെ മുതിര്‍ന്ന നേതാക്കന്‍മാര്‍ മറ്റു പാര്‍ട്ടികളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെട്ട് അഭിപ്രായം പറയരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
നേതാക്കള്‍ പ്രസ്താവനകളില്‍ മിതത്വം പാലിക്കണമെന്നും പന്ന്യന്‍ വ്യക്തമാക്കി.