റിപ്പര്‍ ജയാനന്ദന്‍ വീണ്ടും ആക്രമണം നടത്തിയേക്കാമെന്ന് പോലീസ്

single-img
11 June 2013

Ripperകഴിഞ്ഞദിവസം ജയില്‍ ചാടിയ റിപ്പര്‍ ജയാനന്ദന്റെ കൈയില്‍ പണമില്ലാത്തതിനാല്‍ വീണ്ടും ആരെയെങ്കിലും ആക്രമിച്ചേക്കാമെന്ന് പോലീസ്. അതേസമയം റിപ്പര്‍ ജയാനന്ദനേയും സഹതടവുകാരന്‍ ഊപ്പ പ്രകാശിനേയും കുറിച്ച് പോലീസിന് ഒരുവിവരവും ലഭിച്ചില്ല. ഇരുവരുടേയും വീടുകളില്‍ ഇതിനകം മുന്നു തവണ പോലീസ് പരിശോധന നടത്തിക്കഴിഞ്ഞു. വീട്ടിലെത്താനുള്ള സാഹചര്യം കണക്കിലെടുത്ത് മഫ്തിയില്‍ പോലീസിനേയും നിയോഗിച്ചിട്ടുണ്ട്. ഡിസിപി ഡോ. ശ്രീനിവാസിന്റേയും ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി കെ.ഇ ബൈജുവിന്റേയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. തലസ്ഥാനം മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും ഇരുവരേയും കുറിച്ച് ഒരു തുമ്പും ലഭിച്ചിട്ടില്ല. അന്വേഷണസംഘം നാലായി തിരിഞ്ഞാണ് റിപ്പറെ തിരയുന്നത്. ഒരു സംഘം ഊട്ടിയില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ഒളിവില്‍ താമസിച്ചിരുന്ന സ്ഥലത്തെല്ലാം അന്വേഷണം നടത്തുകയാണ്.