രാജാക്കാട് അപകടം: പ്രിന്‍സിപ്പാലിനു സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും വിമര്‍ശനം

single-img
27 March 2013

g-karthikeyanഎട്ടു പേര്‍ മരിച്ച രാജാക്കാട് ബസ് അപകടത്തിനിടയില്‍ വെള്ളനാട് സാരാഭായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ ഡോ.എം.കെ. ജാന നടത്തിയ പ്രസ്താവന അഹങ്കാരം നിറഞ്ഞതായിരുന്നുവെന്നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. അപകടത്തിനിടയില്‍ ഒരു കോളജിന്റെ പ്രിന്‍സിപ്പല്‍ നടത്തിയ പ്രസ്താവന തീര്‍ത്തും തെറ്റായിപ്പോയി. കോളജിന്റെ അറിവോടെയല്ല കുട്ടികള്‍ വിനോദയാത്ര പോയതെന്നായിരുന്നു അപകടവിവരം അറിഞ്ഞയുടന്‍ പ്രിന്‍സിപ്പല്‍ നടത്തിയ പ്രസ്താവന. കോളജ് അധികൃതരുടെ അറിവില്ലാതെ കുട്ടികള്‍ നടത്തിയ യാത്രയായതിനാല്‍ ഒന്നും ചെയ്യാനില്ലെന്നുമുള്ള നിലപാട് അംഗീകരിക്കാനാകില്ലെന്നു സ്പീക്കര്‍ പറഞ്ഞു. അതു മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളുടെ തീവ്രമായ ദുഃഖം വര്‍ധിപ്പിക്കുകയേ ഉള്ളുവെന്നും സ്പീക്കര്‍ പറഞ്ഞു. കോളജ് അധികൃതരുടെ പ്രസ്താവന സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും സ്പീക്കര്‍ പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നടത്തിയ പ്രസ്താവന തെറ്റായിപ്പോയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞു.