ആന്റണിയുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രിമാര്‍

single-img
16 November 2012

പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ ബ്രഹ്മോസ് പ്രസംഗം മന്ത്രിസഭായോഗത്തിലും പരാമര്‍ശ വിഷയമായി. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ഏതാനും ഘടകകക്ഷി മന്ത്രിമാരുമാണു വിഷയം മന്ത്രിസഭായോഗത്തില്‍ എടുത്തിട്ടത്. എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതേക്കുറിച്ചു മൗനം പാലിച്ചു. ആന്റണിയുടെ പ്രസംഗം സര്‍ക്കാരിന്റെ പ്രതിഛായ മോശമാക്കിയതായി ഘടകകക്ഷി മന്ത്രിമാര്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനേയും മുന്‍മന്ത്രി എളമരം കരീമിനേയും പുകഴ്ത്തി സംസാരിച്ചതു മോശമായിപ്പോയെന്നും അവര്‍ പറഞ്ഞു. തന്നെ വേദിയില്‍ ഇരുത്തി എളമരം കരീമിനെ പുകഴ്ത്തിയതു ശരിയായില്ലെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതു തന്നെ വല്ലാതെ വേദനിപ്പിച്ചു. എളമരം കരീം മികച്ച വ്യവസായ മ ന്ത്രി യും താന്‍ ഒന്നുമല്ലെന്നുമാണ് ആന്റണി പറഞ്ഞതിന്റെ പൊരുള്‍. ഇങ്ങനെയായാല്‍ ത നിക്കും പലതും പറയാനുണെ്ട ന്നും കുഞ്ഞാലിക്കുട്ടി മന്ത്രിസഭായോഗത്തില്‍ പറഞ്ഞു.