ആനക്കൊമ്പ്‌ കേസ്‌: ഗണേഷ്‌ കുമാറിനെതിരായ ഹര്‍ജി തളളി

single-img
14 November 2012

ആനക്കൊമ്പ്‌ വീട്ടില്‍ സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെ സഹായിച്ചുവെന്ന ആരോപണത്തില്‍ വനംമന്ത്രി കെ.ബി. ഗണേഷ്‌ കുമാറിനെതിരായ ഹര്‍ജി തളളി. 2011 ജൂലൈ 22നാണ് മോഹന്‍ ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് കണ്ടെത്തിയത്. ലാലിനെ രക്ഷിക്കാന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന് കത്തയച്ചെന്നും ആനക്കൊമ്പ് കണ്ടെത്തി ഒരു വര്‍ഷത്തിന് ശേഷമാണ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയതെന്നും മന്ത്രിയെന്ന നിലയില്‍ അന്വേഷണം വൈകിപ്പിക്കാന്‍ ഗണേഷ്കുമാര്‍ ശ്രമിച്ചെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.

വിജിലന്‍സ് ജഡ്ജി വി.ഭാസ്കരനാണു ഗണേഷ്കുമാറിനെതിരായ കേസിൽ വിധി പറഞ്ഞത്.