സിറിയില്‍ ജീവിച്ചു മരിക്കും: അസാദ്

single-img
9 November 2012

സിറിയയില്‍ത്തന്നെ ജീവിക്കാനും ഇവിടെ കിടന്നു മരിക്കാനുമാണ് താന്‍ ഉദ്ദേശിക്കുന്നതെന്നു പ്രസിഡന്റ് ബഷാര്‍ അല്‍ അസാദ്. അസാദിനു സുരക്ഷിതമായി രാജ്യം വിടാന്‍ അവസരം ഒരുക്കാമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറോണിന്റെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. താന്‍ പാശ്ചാത്യരുടെ കളിപ്പാവയല്ലെന്ന് റഷ്യന്‍ ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ അസാദ് പറഞ്ഞു. സിറിയയില്‍ വിദേശാക്രമണമുണ്ടാവുമെന്നു കരുതുന്നില്ല. ഉണ്ടായാല്‍ പിന്നീട് എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. അറ്റ്‌ലാന്റിക് മുതല്‍ പസഫിക് വരെയുള്ള മുഴുവന്‍ ഭൂവിഭാഗത്തിനും അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും അസാദ് പറഞ്ഞു.