ഹിമാചലില്‍ വോട്ടെടുപ്പ് തുടങ്ങി

single-img
3 November 2012

ഹിമാചല്‍പ്രദേശില്‍ നിയമസഭയിലേയ്ക്കുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ എട്ടിന് ആരംഭിച്ച പോളിംഗ് വൈകുന്നേരം അഞ്ചിനു അവസാനിക്കും. 68 അംഗ നിയമസഭയിലേയ്ക്കു 459 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമാലിന്റെ നേതൃത്വത്തിലുള്ള ബിജെപിയും മുന്‍കേന്ദ്രമന്ത്രി വീരഭദ്രസിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസുമാണ് ശ്രദ്ധാകേന്ദ്രങ്ങള്‍. ഇരുപാര്‍ട്ടികളും മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി 66 സീറ്റുകളിലാണ് ഭാഗ്യപരീക്ഷണം നടത്തുന്നത്. ഹിമാല്‍ചല്‍ ലോക്ഹിത് (36), ടിഎംസി (25), എസ്പി (16), സിപിഎം(15) , എന്‍സിപി (12), സിപിഐ (7), ശിവസേന (4) എന്നീ കക്ഷികളാണു മത്സരരംഗത്തുള്ളത്. .