തനിക്കെതിരെ പ്രതിഷേധം നടത്തിയാല്‍ തിരിച്ചുപോകില്ലെന്നു കേന്ദ്രമന്ത്രി

single-img
18 October 2012

കേജരിവാള്‍ തന്റെ മണ്ഡലമായ ഫറൂഖാബാദില്‍ പ്രതിഷേധം നടത്തിയാല്‍ അവിടെനിന്നു തിരിച്ചുപോകില്ലെന്നു കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. ഫറൂഖാബാദില്‍ സമരം നടത്താന്‍ ഖുര്‍ഷിദ് കേജരിവാളിനെ വെല്ലുവിളിച്ചു. ഇതു വാര്‍ത്താചാനലുകള്‍ സംപ്രേഷണം ചെയ്തതോടെ മറ്റൊരു വിവാദത്തിനു തിരികൊളുത്തി. നവംബര്‍ ഒന്നിന് ഫറൂഖാബാദില്‍ ഖുര്‍ഷിദിനെതിരേ സമരം ആരംഭിക്കുമെന്ന അരവിന്ദ് കേജരിവാളിന്റെയും സംഘത്തിന്റെയും പ്രഖ്യാപനമാണു കുര്‍ഷിദിനെ പ്രകോപിപ്പിച്ചത്. കേന്ദ്രമന്ത്രിയുടേത് വധഭീഷണിയാണെന്നു കേജരിവാള്‍ പ്രതികരിച്ചു. രാജ്യത്തെ നിയമമന്ത്രിയുടെ പദവിക്കു യോജിച്ചതല്ല. എന്നെ കൊല്ലുന്നതുകൊണ്ടു യാതൊരു പ്രയോജനവുമില്ല. രാജ്യം ഉണര്‍ന്നുകഴിഞ്ഞു. ഒരു അരവിന്ദ് കൊല്ലപ്പെട്ടാല്‍ നൂറ് അരവിന്ദുമാര്‍ ഉണ്ടാകും.-കേജരിവാള്‍ പറഞ്ഞു.