അഫ്ഗാനില്‍ രണ്ടു സ്ത്രീകളടക്കം 17 പേരെ കഴുത്തറുത്ത് കൊന്നു
27 August 2012
അഫ്ഗാനില്‍ രണ്ടു സ്ത്രീകളടക്കം 17 പേരെ കഴുത്തറുത്ത് കൊന്നു. കിഴക്കന്‍ അഫ്ഗാനിലെ കജാക്കി ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. ആരാണ് അക്രമം നടത്തിയതെന്ന് വ്യക്തമായിട്ടില്ല. താലിബാന്‍ തീവ്രവാദികളുടെ സാന്നിധ്യമുള്ള പ്രദേശമാണിത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പ്രവിശ്യാ ഭരണകൂട വക്താവ് അറിയിച്ചു.