കോപ്പിയടി: സാംസംഗിനെതിരായ കേസില്‍ ആപ്പിളിന് വിജയം

single-img
25 August 2012

കമ്പനിയുടെ മുന്‍നിര ഉല്‍പ്പന്നങ്ങളായ ഐഫോണിന്റെയും ഐപ്പാഡിന്റെയും അടക്കമുള്ള സാങ്കേതിക വിദ്യയും രൂപകല്‍പനയും കോപ്പിയടിച്ചുവെന്ന് ആരോപിച്ച് ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസംഗിനെതിരേ ആപ്പിള്‍ നല്‍കിയ പരാതിയില്‍ ആപ്പിളിന് അനുകൂലമായി വിധി. നഷ്ടപരിഹാരമായി 1.051 ബില്യന്‍ ഡോളര്‍ ആപ്പിളിന് നല്‍കാന്‍ കാലിഫോര്‍ണിയ കോടതി സാംസംഗിനോട് ഉത്തരവിട്ടു. ഇക്കാര്യം പരിശോധിച്ച ഒന്‍പതംഗ പാനലിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് വിധി. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങള്‍ക്കിടെ ഒരു പേറ്റന്റ് കേസില്‍ ഈടാക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണിത്. സാംസംഗിന്റെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ വിലക്ക് നേരിടാനും സാധ്യതയുണ്‌ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷമാണ് സാംസംഗിനെതിരേ ആപ്പിള്‍ കോടതിയെ സമീപിച്ചത്. ലോകത്തെ സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലറ്റ് കംപ്യൂട്ടര്‍ വിപണിയില്‍ പകുതിയിലധികവും ഇരുകമ്പനികളുടെയും കുത്തകയാണ്.