തിരുവനന്തപുരം നഗരത്തില്‍ നിരോധനാജ്ഞ

single-img
10 June 2012

പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി നഗരത്തില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. മാലിന്യങ്ങള്‍ പൊതുനിരത്തില്‍ നിക്ഷേപിക്കുന്നതിനും പരിസരമലിനീകരണം നടത്തുന്നതിനുമാണ് നിരോധനാജ്ഞ. എന്നാല്‍ യോഗം ചേരുന്നതിനും മറ്റും നിരോധനമില്ല. പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് ജല്ലാ ഭരണകൂടം ശക്തമായ നടപടികള്‍ എടുക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ കലക്ടര്‍ പി എന്‍ സതീഷ് നിരോധാജ്ഞ പുറപ്പെടുവിച്ചത്. നിരോധാജ്ഞ നിലവില്‍ വന്നതിനാല്‍ മാലിന്യം നീക്കം തടസ്സപ്പെടുത്തുന്നവരെയും പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെയും ക്രിമിനല്‍ കുറ്റം ചുമത്തി അറസ്റ്റുചെയ്യും. നഗരത്തിലെ അനധികൃത അറവുശാലകള്‍ക്കും വഴിയോരത്തെ താല്‍ക്കാലിക ഭക്ഷണശാലകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പകര്‍ച്ച വ്യാധികള്‍ പകര്‍ന്ന് പിടിക്കാന്‍ ഇടവരുത്തുന്ന ആരേയും പ്രോസിക്യൂട്ട് ചെയ്യും.