നെയ്യാറ്റിന്‍കരയില്‍ സുരക്ഷക്കായി രണ്ടായിരത്തോളം പോലീസ്

single-img
31 May 2012

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് ഇക്കുറി കനത്ത സുരക്ഷ. സംസ്ഥാന പോലീസിന് പുറമെ സിഐഎസ്എഫും സുരക്ഷാ ഡ്യൂട്ടിക്കുണ്ടാകും. രണ്ടായിരത്തോളം പോലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. ഇതില്‍ സിഐഎസ്എഫിന്റെ ഒരു കമ്പനി ഫോഴ്‌സും ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം,ഇടുക്കി ഉള്‍പ്പെടെയുളള ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. തിരുവനന്തപുരം റൂറല്‍ എസ്പി. എ.ജെ.തോമസുകുട്ടിയുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കുന്നത്. 5-ഡിവൈഎസ്പിമാര്‍, 10-സിഐമാര്‍, എസ്‌ഐ, എഎസ്‌ഐ-224, സിപിഒ, എസ്്് സിപിഒ-1386, വനിതാ പോലീസ്-155, ഇവയ്ക്ക് പുറമെ ഡിജിപിയുടെ പ്രത്യേക സ്‌ക്വാഡിലെ പോലീസുകാരും ഉള്‍പ്പെടെയുളള സംഘമാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തുന്നത്. കെഎപി, എസ്്്എപി, ഏആര്‍ എന്നീ വിഭാഗങ്ങളിലെ പോലീസുകാരെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്്്. നെയ്യാറ്റിന്‍കരയിലെ 143 ബൂത്തുകളിലും പരിസരപ്രദേശങ്ങളിലും ശക്തമായ പോലീസ് സന്നാഹമാകും നിലയുറപ്പിക്കുക. 143 ബൂത്തുകളില്‍ 83 പ്രശ്്്‌ന ബാധിത ബൂത്തുകളും, 17 അതീവ പ്രശ്‌നബാധിത ബൂത്തുകളും ഉളളതായി പോലീസ് പ്രത്യേകം പട്ടിക തയ്യാറാക്കിയിട്ടുണ്ട്.