പാക്കിസ്ഥാനില്‍ മാനംകാക്കാന്‍ കൊല്ലപ്പെട്ടത് 943 വനിതകള്‍

single-img
22 March 2012

കുടുംബത്തിന്റെ മാനം കെടുത്തിയെന്ന്് ആരോപിച്ച് പാക്കിസ്ഥാനില്‍ 943 വനിതകളെ കഴിഞ്ഞവര്‍ഷം സ്വന്തക്കാര്‍ തന്നെ കൊലപ്പെടുത്തി. സ്ത്രീകള്‍ക്കു നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്ന ഈ റിപ്പോര്‍ട്ടു പുറത്തുവിട്ടത് പാക്കിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷനാണ്. കൊല്ലപ്പെട്ടവരില്‍ 93 പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്.പലരെയും കൊലപ്പെടുത്തിയത് സഹോദരന്മാരോ ഭര്‍ത്താക്കന്മാരോ ആണെന്ന് കഴിഞ്ഞദിവസം സംഘടന പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു. അവിഹിത ബന്ധം പുലര്‍ത്തിയെന്നും മറ്റു വിഭാഗത്തില്‍പ്പെട്ടവരുമായി പ്രേമബന്ധം പുലര്‍ത്തിയെന്നും ആരോപിച്ചാണ് മിക്കവരെയും വകവരുത്തിയത്.