മുംബൈ മയക്കുമരുന്ന് കേസില്‍ മന്‍സൂറിന്റെ പേരില്‍ കണ്ടെയ്നര്‍ അയച്ചത് ഗുജറാത്ത് സ്വദേശി

single-img
7 October 2022

കൊച്ചി: മുംബൈ മയക്കുമരുന്ന് കേസില്‍ മന്‍സൂറിന്റെ പേരില്‍ കണ്ടെയ്നര്‍ അയച്ചത് താനാണെന്ന് ഗുജറാത്ത് സ്വദേശി അമൃത് പട്ടേല്‍ മൊഴി നല്‍കി ദക്ഷിണാഫ്രിക്കന്‍ പൊലീസിന് നല്‍കിയ സത്യവാങ്‍മൂലത്തിലാണ് അമൃത് പട്ടേല്‍ വിശദാംശങ്ങള്‍ നല്‍കിയത്.

മന്‍സൂര്‍ നാട്ടിലായിരിക്കുമ്ബോഴാണ് പാഴ്സല്‍ അയച്ചതെന്നും മന്‍സൂറിന്റെ കണ്ടെയ്നറില്‍ തന്റെ പാഴ്സലും ഉള്‍പ്പെടുത്തുകയായിരുന്നെന്നും അമൃത് പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തില്‍ അമൃത് പട്ടേലിനെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്താനാണ് തീരുമാനം.

സെപ്റ്റംബര്‍ 30നാണ് ഡി.ആര്‍.ഐ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുംബൈയിലെ വാഷിയില്‍ ഓറഞ്ച് ലോഡിനിടയില്‍ നിന്നു 1476 കോടി രൂപ വരുന്ന ലഹരി വസ്തുക്കള്‍ പിടികൂടിയത്. 198 കിലോ ക്രിസ്റ്റല്‍ മെത്താംഫെറ്റാമൈന്‍ (ഐസ്), ഒമ്ബത് കിലോ കൊക്കൈയ്ന്‍ എന്നിവയാണ് പിടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ഓറഞ്ചിന്റെ കൂട്ടത്തിലാണ് ലഹരിമരുന്ന് തിരുകിക്കയറ്റിയത്. പ്രത്യേക കവറുകളിലാണ് ലഹരി കടത്തിയത്.

കോവിഡ് കാലത്ത് മാസ്‌ക് നിര്‍മിച്ച്‌ വിദേശത്തേക്ക് കയറ്റുമതി ചെയ്താണ് കേസില്‍ പ്രതികളായ വിജിന്‍ വര്‍ഗീസും മന്‍സൂറും സൗഹൃദത്തിലായത്. കൊച്ചി ആസ്ഥാനമായാണ് യുമീറ്റോ ഇന്റര്‍നാഷണല്‍ ഫുഡ് ലിമിറ്റഡ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിജിനും സഹോദരനുമാണ് കമ്ബനി ഉടമസ്ഥര്‍.