അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ദിലീപ് ഗൂഢാലോചന നടത്തിയത് ഷിപ് യാർഡിന് അടുത്തുളള ഫ്ലാറ്റിൽ; പുതിയ തെളിവുമായി പ്രോസിക്യൂഷന്‍
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച അന്വേഷണോദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍. എറണാകുളം ജില്ലയിലെ എം.ജി.റോഡിലെ മേത്തര്‍ ഹോം ഫ്‌ലാറ്റില്‍ 2017 ഡിസംബറില്‍ നടന്ന ചര്‍ച്ച ഗൂഢാലോചനയുടെ ഭാഗമാണെന്നതാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ.
എംജി റോഡിൽ ഷിപ് യാർഡിന് സമീപത്തായി മേത്തർ ഹോസിംന്‍റെ അപ്പാർട്മെന്‍റ് സമുച്ചയത്തിൽ ദിലീപിന് ഫ്ലാറ്റുണ്ട്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ചാണ് ഇവിടെവെച്ച് ആലോചനകൾ നടന്നത്.
ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ് എന്നിവര്‍ പങ്കെടുത്തിട്ടുണ്ടെന്നും പറയുന്നു. ആലുവയിലെ പോലീസ് ക്ലബ്ബിന് സമീപത്തുകൂടി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ വാഹനത്തില്‍ പോകുമ്പോള്‍ ആക്രമണത്തെക്കുറിച്ച് സംസാരിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. 2018 മേയ് മാസത്തിലാണിത് നടന്നത് .