ഓസ്ടേലിയയും രംഗത്ത്: ചെെന ഒറ്റപ്പെടുന്നു
ചെെനയെ കടന്നാക്രമിച്ച് ലോക രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. കൊറോണ വൈറസ് ബാധ മൂലം ലോകരാജ്യങ്ങളെ ഭീതിയിൽ നിർത്തിയ ചൈനക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നുയരുകയാണ്. ഇപ്പാേഴിതാ ചൈനക്കെതിരെ ഓസ്ട്രേലിയയും രംഗത്തെത്തിക്കഴിഞ്ഞു.
കൊറോണയുടെ ഉത്ഭവത്തെ കുറിച്ച് അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയയും അസന്നിഗ്ദ്ധമായി ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം തങ്ങളെ പ്രതിക്കൂട്ടിൽ നിർത്തിയ ഓസ്ട്രേലിയക്കെതിരെ ചൈന രണ്ടും കല്പിച്ചിറങ്ങിയിരിക്കുകയാണ്.
‘ചൈനീസ് ജനത ഓസ്‌ട്രേലിയൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉല്പന്നങ്ങളെയും ബഹിഷ്‌കരിക്കണം’ എന്ന് ഓസ്‌ട്രേലിയയിലെ ചൈനീസ് അംബാസഡർ ചെങ് ജിങ്‌യെ ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തി. ചൈനീസ് ടൂറിസ്റ്റുകൾ ഓസ്‌ട്രേലിയൻ സന്ദർശനം വേണമോ എന്ന് പുനർചിന്തനം നടത്താൻ സാദ്ധ്യതയുണ്ടെന്നും ചെങ് പറഞ്ഞു. ഉപരിപഠനത്തിന് അനുയോജ്യമായ മറ്റു രാജ്യങ്ങൾ ഏതെല്ലാം എന്ന് ചൈനയിലെ വിദ്യാർത്ഥികളും, രക്ഷിതാക്കളും ചിന്തിക്കാൻ തുടങ്ങിയേയ്ക്കാം എന്നും ചെങ് ചൂണ്ടിക്കാട്ടിയിരുന്നു.
ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട വൈറസിനെ കുറിച്ച് ഒരു തത്വാധിഷ്ഠിതമായ ആഹ്വാനമാണ് ഓസ്‌ട്രേലിയ ചെയ്തതെന്ന് പെയ്ൻ പറഞ്ഞു. ഓസ്‌ട്രേലിയൻ വൈനിന്റെയും, ബീഫിന്റെയും വലിയൊരു മാർക്കറ്റ് ആണ് ചൈന. 2018 ൽ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള നയതന്ത്രബന്ധത്തിൽ വിള്ളൽ വീണതിനെ തുടർന്ന്, ചൈനയിലേക്കുള്ള ഓസ്‌ട്രേലിയൻ വൈനിന്റെ ഇറക്കുമതി കാലാവധി ചൈന വൈകിപ്പിക്കുകയും, ചില ഓസ്‌ട്രേലിയൻ ബീഫ് കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ഗുണനിലവാരമില്ലാത്ത ടെസ്റ്റ് കിറ്റുകളും, സുരക്ഷാ ഉപകരണങ്ങളും വിറ്റ ചൈനയ്ക്ക് നേരെ ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ രാജ്യങ്ങൾ കൂടിയാലോചിക്കുന്ന ഈ സമയം കൂടിയാണിത്. ഓസ്‌ട്രേലിയയെ സമ്മർദ്ദത്തിലാക്കാനുള്ള ചൈനയുടെ ശ്രമം പക്ഷേ ചെെനയെത്തന്നെ തിരിച്ചിച്ചിരിക്കുകയാണ്.