എട്ട് വയസ്സുകാരി ചാവേറായി നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു

single-img
23 February 2015

Nigeriaവെറും 8 വയസ്സുള്ള ബാലിക നടത്തിയ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ ചാവേര്‍ പെണ്‍കുട്ടി അടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്കു പരുക്കേറ്റു. ബോക്കോ ഹറാം തീവ്രവാദി സംഘടനയാണ് സംഭവത്തിനു പിന്നിലെന്ന് സൂചന.

ശരീരത്ത് ബോംബ് ഘടിപ്പിച്ച് നൈജീരിയയുടെ വടക്കു കിഴക്കന്‍ പട്ടണമായ പൊടിസ്‌കുമിലെ മാര്‍ക്കറ്റിലേക്ക് എത്തിയ ബാലിക ചെക്ക്‌പോസ്റ്റില്‍ പരിശോധനയ്ക്കു തയാറാകാതെ ഉള്ളില്‍ കടക്കാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് സ്വയം സ്‌ഫോടനം നടത്തുകയുമായിരുന്നു.

ബോക്കോ ഹറാം മുന്‍പും പെണ്‍കുട്ടികളെയും സ്ത്രീകളെയും ചാവേറുകളാക്കി സ്‌ഫോടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇത്ര ചെറിയ പ്രായത്തില്‍ ചാവേറായി ഒരു പെണ്‍കുട്ടി സ്‌ഫോടനം നടത്തുന്നത് ആദ്യമാണ്.