ഒടുവിൽ ട്രമ്പ് തോറ്റു; ജോ ബൈഡൻ 46-ാമത് അമേരിക്കൻ പ്രസിഡന്റ്
അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന് (Joe Biden) തിളക്കമാർന്ന വിജയം. ഇരുപത് ഇലക്ടറൽ സീറ്റുകളുള്ള പെൻസിൽവാനിയയിൽ വിജയിച്ചതോടെയാണ് 46-ആമത് അമേരിക്കൻ പ്രസിഡന്റ് (46th President of USA) സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ ജോ ബൈഡന്റെ വിജയം പ്രഖ്യാപിക്കപ്പെട്ടത്.
നിലവിൽ 284 ഇലക്ടറൽ കോളജ് സീറ്റുകളിലാണ് ജോ ബൈഡൻ വിജയമുറപ്പിച്ചത്. നിലവിൽ ജോ ബൈഡൻ ലീഡ് ചെയ്യുന്ന ബാക്കിയുള്ള സ്റ്റേറ്റുകളിലെ ഫലംകൂടി അനുകൂലമാണെങ്കിൽ മുന്നൂറിലധികം ഇലക്ടറൽകോളജ് സീറ്റുകളുടെ പിന്തുണയോടെയായിരിക്കും ബൈഡൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുക.
- നിർണായക തീരുമാനവുമായി യുഎസ് സ്റ്റേറ്റ് ഗവന്മെന്റ്; അമ്മയുടെ ജീവന് അപകടത്തിലാണെങ്കില്‍ അടിയന്തരഘട്ടങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് ഗര്‍ഭച്ഛിദ്രം നടത്താം
- അമേരിക്കയിൽ കണ്ടെത്തിയ ‘അത്ഭുത മത്സ്യ മനുഷ്യന്റെ’ പിന്നിലെ രഹസ്യം അറിയാം
- സമാധാനപരമായ പ്രക്ഷോഭങ്ങളും വിവരസാങ്കേതിക വിദ്യയുടെ ലഭ്യതയും വളരുന്ന ജനാധിപത്യത്തിലെ മികവിൻ്റെ മുദ്രകൾ: കർഷകസമരത്തെ പിന്തുണച്ച് അമേരിക്ക
- ക്യാപ്പിറ്റോൾ മന്ദിരം ആക്രമണത്തിനിടെ ഇന്ത്യൻ പതാകയുമായി ട്രമ്പനുകൂലികൾ; രാജ്യത്തിന് നാണക്കേട്
ജോസഫ് റോബിനെറ്റെ ബൈഡൻ ജൂനിയർ എന്ന ജോ ബൈഡൻ 1946-ൽ പെൻസിൽവാനിയയിലെ സ്ക്രാന്റൻ എന്ന സ്ഥലത്താണ് ജനിച്ചത്. 1972ലാണ് ബൈഡൻ ആദ്യമായി സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കൻ ചരിത്രത്തിലെ ആറാമത്തെ പ്രായം കുറഞ്ഞ സെനറ്ററായിരുന്നു അദ്ദേഹം. ആറു തവണ സെനറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2009ൽ വൈസ് പ്രസിഡന്റാകുന്നതിന് വേണ്ടി സ്ഥാനം ഒഴിയുന്ന സമയത്ത് അമേരിക്കൻ സെനറ്റിലെ ഏറ്റവും മുതിർന്ന നാലാമത്തെ സെനറ്റംഗമായിരുന്നു ജോ ബൈഡെൻ. 2012ൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഒബാമയും ബൈഡെനും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ജോ ബൈഡന്റെ പാനലിലെ ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് ആകും. അമേരിക്കയുടെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരിയായ ഐസ് പ്രസിഡന്റ് ആയിരിക്കും കമൽ ഹാരിസ്.
Content: Joe Biden elected president