വനിതാ ഡോക്ടർ സോനയെ സുഹൃത്ത് കുത്തിയത് അച്ഛനും ബന്ധുക്കളും നോക്കിനിൽക്കെ

single-img
4 October 2020

തൃശൂരില്‍ ക്ലിനിക്കിനുള്ളില്‍ വനിതാ ദന്തഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ഡോക്ടര്‍ സോനയുടെ അച്ഛനും ബന്ധുക്കളും നോക്കിനിൽക്കെ ക്ലിനിക്കിന് അകത്ത് വച്ചായിരുന്നു ആക്രമണം നടന്നത്. കൊലചെയ്യപ്പെട്ട ഡോക്ടർ സോനയും പ്രതിയായ മഹേഷും ഒരുമിച്ചായിരുന്നു ക്ലിനിക്ക് നടത്തിവന്നിരുന്നത്.

സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം മുഴുവൻ മഹേഷ് കൊണ്ടുപോകുന്നുവെന്ന് കാണിച്ചുകൊണ്ട് സോന പോലീസിൽ ഒരു പരാതി നൽകിയിരുന്നു. ക്ലിനിക്കില്‍ മഹേഷിനുള്ള പങ്കാളിത്തം ഒഴിവാക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഒത്തുതീർപ്പാക്കുന്നതിനായി വിളിച്ച ചർച്ചയ്ക്കിടയിലാണ് സോനയെ മഹേഷ് കുത്തുന്നത്.

ആക്രമണത്തിന് പിന്നാലെ ക്ലിനിക്കിൽ നിന്ന് പുറത്ത് കടന്ന മഹേഷ് കാറിൽ ഇവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. നിലവില്‍ ഇയാൾക്കായി തിരച്ചിൽ നടക്കുന്നുണ്ട്. കഴിഞ്ഞ മാസം 28 ന് കുട്ടനല്ലൂരിലുള്ള ക്ലിനിക്കിൽ വച്ചായിരുന്നു ആക്രമണം നടക്കുന്നത്.ഡോ. സോനയും മഹേഷും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും പോലീസ് പറയുന്നു.