വിമാനയാത്രാവിലക്ക് ഏര്‍പ്പെടുത്തി സൗദി; ഇന്ത്യയിലേക്കും തിരിച്ച് സൗദിയിലേയ്ക്കുമുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി
സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് സൗദിയിലേയ്ക്കുമുള്ള എല്ലാ വിമാനസര്‍വീസുകളും സൗദി അറേബ്യ റദ്ദാക്കി. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ കോവിഡ്-19 വ്യാപനം കൂടിയ സാഹചര്യത്തിലാണ് തീരുമാനമെന്നും സിവില്‍ ഏവിയേഷന്‍സ് അതോറിറ്റി വ്യക്തമാക്കി.
മേയ് ആദ്യവാരം മുതല്‍ ഇന്ത്യയിലേയ്ക്ക് സര്‍വീസ് നടത്തിയിരുന്ന വന്ദേഭാരത് മിഷന് പദ്ധതിപ്രകാരമുള്ള വിമാനങ്ങള്‍ക്കും ഈ വിലക്ക് ബാധകമാകും. 34 ലക്ഷത്തോളം ഇന്ത്യക്കാരാണ് ഇപ്പോൾ സൗദിയിലുള്ളത്. ജോലി നഷ്ടപ്പെട്ടവരടക്കം ഒട്ടേറെ മലയാളികളാണ് സൗദിയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് യാത്രയാകുന്നത്. ഈ തീരുമാനം സൗദിയിലെ ഒട്ടേറെ പ്രവാസി മലയാളികള്‍ക്കും അവധിക്ക് നാട്ടില്‍ വന്ന ശേഷം മടങ്ങിപ്പോകാനിരുന്നവർക്കും തിരിച്ചടിയാകും.
ഇന്ത്യയെക്കൂടാതെ ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളിലേക്കും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചവര്‍ക്കും സൗദിയിലേയ്ക്ക് നേരിട്ട് വരാനാകില്ലെന്നും അതോറിറ്റി അറിയിച്ചു.