രാജ്യത്ത് ഓക്സിജൻ ക്ഷാമം; രോഗികളുടെ എണ്ണവും മരണസംഖ്യയും കൂടിയേക്കാം

single-img
16 September 2020

രാജ്യത്ത് കോവിഡ് രോഗബാധ അനിയന്ത്രിതമായി ഉയരുകയാണ്. കോവിഡ് വ്യാപനം അതിന്‍റെ പാര്യമത്തിലെത്തി നിൽക്കെ അത്യാവശ്യമുള്ള രോഗികകൾക്ക് നൽകാനുള്ള ഓക്സിജന് ഇന്ത്യയിൽ ക്ഷാമമുണ്ടെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.  ബബിസി ഉൾപ്പെടെയുള്ള അന്തർദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആകെ ഉത്പാദനത്തിന്‍റെ പകുതിയിലേറെ ഓക്സിജനും മറ്റ് വാണിജ്യ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് ഇളവുകൾ കൂടുതൽ പ്രഖ്യാപിക്കുന്നതോടെ ദിവസവും 90,000ന് മുകളിലുള്ള കോവിഡ് കണക്ക് ഇനിയും കുതിച്ചുയരുമെന്നാണ് സൂചനകൾ. മരണസംഖ്യയും കൂടാൻ സാധ്യതയുണ്ടെന്നും മാധ്യമങ്ങൾ പറയുന്നു. 

ഓക്സിജന് കടുത്ത ക്ഷാമം നേരിടുന്നത് മുംബൈയിലാണ്. മുംബെെയിലെ ഒരു ആശുപത്രിയിലേക്ക് ഓക്സിജൻ സിലണ്ടർ ആവശ്യമായി വന്നതിനേത്തുടർന്ന് 10ലേറെ ഡീലർമാരെയും അതിലേറെ ആശുപത്രികളെയും ബന്ധപ്പെട്ടിട്ടും ഓക്സിജൻ ലഭിച്ചില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരിക്കുന്നത്. ഒടുവിൽ 30 കിലോമീറ്റർ അകലെയുള്ള മറ്റൊരാശുപത്രിയിൽ നിന്ന് 30 സിലണ്ടറുകൾ സംഘടിപ്പിക്കുകയായിരുന്നു. 

എന്നാൽ അവിടെ നിന്നും ലഭിച്ചത് വലിയ ഓക്സിജൻ സിലണ്ടറുകളുമായിരുന്നു.  സിലിണ്ടർ ലഭിച്ചുവെങ്കിലും അത് എത്തിക്കാനുള്ള വാഹനം ലഭിച്ചില്ലെന്നാണ് പിന്നാലെ ആരോപണം ഉയർന്നത്. പിന്നീട് ആശുപത്രിയിലെ ആംബുലൻസ് അഞ്ചുതവണയായി ഈ 30 സിലണ്ടറുകൾ ആവശ്യക്കാരന്‍റെ അടുത്തെത്തിക്കുകയായിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. 

ഏപ്രിൽലിൽ 750 ടണ്‍ ഓക്സിജനാണ് വേണ്ടി വന്നിരുന്നത് എങ്കിൽ സെപ്റ്റംബറിൽ ഇത് 2,700 ആയി. ഇനിയും ഈ കണക്കും ഉയരുമെന്നുറപ്പ് അപ്പോഴാണ് രാജ്യം കടുത്ത ഓക്സിജന്‍റെ ക്ഷാമം നേരിടുന്നതെന്നും ബബിസി റിപ്പോർട്ട് വ്യക്തമാക്കുന്നു.