പന്തീരാങ്കാവ് കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹർജി ഹൈക്കോടതി അല്പസമയത്തിനകം പരിഗണിക്കും
പന്തീരാങ്കാവ് കേസിലെ പ്രതികളായ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് എൻഐഎ. ഇക്കാര്യം ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പ്രതികൾക്ക് ജാമ്യം അനുവദിച്ചത് സമൂഹത്തിൽ അസ്വസ്ഥതകൾ വഴിയൊരുക്കുമെന്ന് ജാമ്യ ഹർജിയിൽ എൻഐഎ വാദമുയർത്തുന്നു. അലനും താഹയ്ക്കും ജാമ്യം നൽകിയത് ഇത്തരം സംഘടനകളുടെ പ്രവർത്തനത്തിന് പ്രചോദനമാകുമെന്നും ഹർജിയിൽ എൻഐഎ ചൂണ്ടിക്കാട്ടുന്നു.
പത്ത് മാസത്തെ ജയിൽ വാസത്തിന് ശേഷം പന്തീരാങ്കാവ് കേസിൽ യുഎപിഎ കേസിൽ ജയിൽവാസ അനുഭവിച്ചു വന്നിരുന്ന, അലൻ ഷുഹൈബിനും താഹ ഫസലിനും 12 മാസത്തിന് ശേഷമാണ് കൊച്ചി എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. സെപ്റ്റംബർ 9 ന് കൊച്ചി എന്‍ഐഎ കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. 11 ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ 2019 നവംബറിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.