അന്ന് രോഗം പടർത്തി, ഇന്ന് വാക്സിൻ മോഷ്ടിച്ച് ലോകത്തെ രക്ഷപ്പെടുത്തുവാൻ ശ്രമിക്കുന്നു: ചെെനയ്ക്ക് എതിരെ അമേരിക്ക

single-img
30 July 2020

ചെെനയ്ക്ക് എതിരെ കടുത്ത ആരോപണവുമായി അമേരിക്ക. യുഎസ്സിലെ സര്‍വകലാശാലയില്‍ നിന്ന് കോവിഡ് പ്രതിരോധ വാക്സിന്‍ ഗവേഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന ശ്രമിച്ചതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റാണ് ഗവേഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പ്രതിക്കൂട്ടിൽ നിൽക്കുന്നത്. ആരോപണത്തെ തടർന്ന് എഫ്ബിഐ വാക്സിന്‍ ഗവേഷണം നടത്തുന്ന യൂണിവേഴ്സിറ്റി ഓഫ് ടെക്സാസുമായി ബന്ധപ്പെട്ടു.

കോവിഡ് പ്രതിരോധ വാക്സിന്‍ ഉള്‍പ്പടെയുളള അമേരിക്കന്‍ സര്‍വകലാശാലകളിലെ ഗവേഷണ വിവരങ്ങള്‍ നിയമവിരുദ്ധമായി കൈക്കലാക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ശ്രമിക്കുന്നതായാണ് അമേരിക്ക ഉനആരോപണം ഉന്നയിച്ചിരിക്കുന്നത്. അന്വേഷണത്തെ കുറിച്ച് എഫ്ബിഐ  ടെക്സാസ് സര്‍വകലാശാല  ഫാക്കല്‍റ്റികള്‍ക്കും ഗവേഷകര്‍ക്കും തിങ്കളാഴ്ച ഇമെയില്‍ സന്ദേശമയച്ചു. കോവിഡ് പ്രതിരോധ വാക്സിന്‍ ഉള്‍പ്പടെയുളള അമേരിക്കന്‍ സര്‍വകലാശാലകളിലെ ഗവേഷണ വിവരങ്ങള്‍ നിയമവിരുദ്ധമായി കൈക്കലാക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ശ്രമിക്കുന്നതായി ഇമെയില്‍ സന്ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. 

നിലവിലുളള ദേശീയ സാഹചര്യം അതീവഗുരുരമാണ്.  ഗവേഷണസംഘത്തിലെ ചില അംഗങ്ങളെ ബാധിച്ചേക്കാം- ഇത്തരത്തിൽ മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു ഇമെയില്‍ സന്ദേശമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

എന്നാൽ ചെെനീസ് സംഘം ആരെയാണ് ബന്ധപ്പെടാന്‍ ശ്രമിച്ചതെന്നോ എന്താണ് ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിച്ചതെന്നോ സര്‍വകലാശാലയ്ക്ക് അറിയില്ലെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. നടന്നുകൊണ്ടിരിക്കുന്ന ഗവേഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളോ, ആരുടെയെങ്കിലും വിവരങ്ങളോ എഫ് ബി ഐ ഏജന്റുമാര്‍ക്ക് കൈമാറിയിട്ടില്ലെന്നും ഇമെയിലിൽ വ്യക്തമാക്കിയിട്ടുണ്ട്. 

‘ഞങ്ങളുടെ ബയോ മെഡിക്കല്‍ ഗവേഷണ വിവരങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്ന ചൈനയുടെ ചാരവൃത്തിയുടെ പ്രഭവകേന്ദ്രമാണ് ഹൂസ്റ്റണിലെ കോണ്‍സുലേറ്റെന്ന് എനിക്ക് നിങ്ങളോട് പറയാന്‍ കഴിയും. എംഡി ആന്‍ഡേഴ്സണിലെ ഞങ്ങളുടെ മൂന്ന് ശാസ്ത്രജ്ഞരെ ചാരവൃത്തി ആരോപിച്ച് പുറത്താക്കിയിരുന്നു.’ കോണ്‍ഗ്രസ് അംഗം മൈക്കിള്‍ മക്കോള്‍ ഫോക്സ് ന്യൂസിനോട് പറഞ്ഞു. കോവിഡ് 19 പ്രതിരോധ വാകിസന്‍ മോഷ്ടിക്കാനായി ചൈന തുടര്‍ച്ചയായി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു

യുഎസും ചൈനയും തമ്മിലുളള ബന്ധം വഷളാകുന്നതിനിടെ വ്യാപാര-സാങ്കേതിക രഹസ്യങ്ങള്‍ മോഷ്ടിക്കുന്ന ചാരന്മാരുടെ താമസസ്ഥലമാണ് ചൈനയുടെ ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് എന്ന് യുഎസ് ആരോപിച്ചിരുന്നു. ഇതു സൂചിപ്പിച്ചുകൊണ്ടാണ് മൈക്കിള്‍ മക്കോള്‍ കഴിഞ്ഞ ആഴ്ച കോണ്‍സുലേറ്റ് അടയ്ക്കാന്‍ ഉത്തരവിട്ടത്. 

‘ടെക്സാസ് മെഡിക്കല്‍ സെന്ററില്‍ വാക്സിന്‍ ഗവേഷണം നടക്കുന്നുണ്ട്. ആ വാക്സിന്‍ മോഷ്ടിക്കാന്‍ അവര്‍ സജീവമായി ശ്രമിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം, അതുവഴി കൊറോണ വൈറസിന് ഉത്തരവാദികളായവര്‍ തന്നെ വാക്‌സിന്‍ അവതരിപ്പിച്ചുകൊണ്ട് വൈറസില്‍ നിന്ന് രക്ഷപ്പെടുത്തിയെന്ന് ലോകത്തിനുമുന്നില്‍ അവകാശപ്പെടാനാണ് ശ്രമിക്കുന്നതെന്നും മൈക്കിള്‍ പറയുന്നു.