കള്ളക്കണക്ക്: മെക്സിക്കോ പുറത്തുവിട്ട കോവിഡ് മരണ കണക്കിനേക്കാൾ നാലുമടങ്ങ് അധികമാണ് യഥാർത്ഥ മരണമെന്ന് ആരോപണം

single-img
5 July 2020

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക കണക്കുകൾ പുറത്തുവിടുന്നതിൽ തിരിമറി നടത്തിയെന്ന ഗുരുതരമായ ആരോപണം മെക്സിക്കോയ്ക്കു നേരേ ഉയർന്നിരിക്കുകയാണ്. ദിവസങ്ങളായി മെക്സിക്കോ മരണ നിരക്ക് കുറച്ചാണ് കാണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ളതിനേക്കാൾ 10,000 പേരെങ്കിലും വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

 മെക്സിക്കൻ ആരോഗ്യ വകുപ്പിന്‍റെ തെറ്റായ നടപടിയാണ് ഇതെന്നും ദി ഫിനാൻഷ്യൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ മരണനിരക്കിനേക്കാൾ 3.5 ഇരട്ടിയെങ്കിലും കൂടുതലായിരിക്കാം യഥാർഥ മരണ നിരക്കെന്നും ആരോപണം ഉയരുന്നുണ്ട്. 

രാജ്യത്ത് ആറ് ലക്ഷത്തിലേറെപ്പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നും 78,000 പേരെങ്കിലും വൈറസ് ബാധയേത്തുടർന്ന് മരണത്തിന് കീഴടങ്ങിയിട്ടുണ്ടാകാമെന്നുമാണ് ഇത്തരം സ്വകാര്യ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.