ആദ്യരാത്രിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
തമിഴ്‌നാട്ടിലെ ചെന്നൈയിൽ ആദ്യരാത്രിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് സ്വയം ജീവനൊടുക്കി. ചെന്നൈയ്ക്ക് സമീപം മിഞ്ചുര്‍ സ്വദേശി നീതിവാസന്‍(24) ആണ് ഭാര്യ സന്ധ്യ(20)യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കുടുംബ ബന്ധുക്കളായ നീതിവാസനും സന്ധ്യയും ബുധനാഴ്ചയാണ് വിവാഹിതരായത്.
കോവിഡ് രോഗ വ്യാപന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. കുടുംബത്തില്‍ നിന്നുള്ള ഇരുപതോളം ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തെ തുടര്‍ന്ന് നവദമ്പതികള്‍ വീട്ടിലെത്തുകയും ചെയ്തു. അന്നേദിവസം രാത്രി ദമ്പതിമാരുടെ കിടപ്പുമുറിയില്‍ നിന്ന് സന്ധ്യയുടെ കരച്ചില്‍ കേട്ടെത്തിയ ബന്ധുക്കള്‍ മുറിയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ യുവതിയെ കാണുകയായിരുന്നു.
യുവതിയുടെ സമീപത്തായി ഒരു കമ്പി പാരയും ഉണ്ടായിരുന്നു. പക്ഷെ ആ സമയം നീതിവാസനെ മുറിയില്‍ കണ്ടില്ല. ഉടനെ തന്നെ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ മരത്തില്‍ നീതിവാസനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പൊന്നേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു.
ഇതുവരെയും കൊലപാതകത്തിന്റെയും ആത്മഹത്യയുടെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.