വോട്ടെണ്ണലിൽ കൃത്രിമം; ഗുജറാത്ത് നിയമമന്ത്രിയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി
വോട്ടെണ്ണലില്‍ കൃത്രിമം നടന്നു എന്ന പരാതിയിന്മേൽ ഗുജറാത്തിലെ വിദ്യാഭ്യാസ -നിയമമന്ത്രിയായ ഭൂപേന്ദ്ര സിംഗ് ചുദാസാമയുടെ 2017ലെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിനെതിരെ മത്സരിച്ച എതിര്‍ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ അശ്വിന്‍ റാത്തോഡിന്റെ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി.
കേസ് പരിഗണിച്ച ജസ്റ്റിസ് പരേഷ് ഉപാധ്യായയാണ് വിധി പുറപ്പെടുവിച്ചത്. കേവലം 327 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ധോല്‍ക്ക മണ്ഡലത്തില്‍ നിന്ന് ഭുപേന്ദ്ര സിംഗ് നിയമസഭയിലെത്തിയത്.തെരഞ്ഞെടുപ്പ് നടക്കുന്ന സമയം കമ്മീഷന്റെ നിര്‍ദേശങ്ങളും ചട്ടങ്ങളും നിരവധി തവണ ലംഘിച്ച ഭുപേന്ദ്ര, നിരവധി അഴിമതികളിലും പങ്കുള്ളയാളാണെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. വോട്ടുകൾ എണ്ണുന്ന സമയംഇയാള്‍ നിയമവിരുദ്ധമായി ഇടപെട്ടെന്നും തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ പറയുന്നു.