വിഷവാതക ചോര്‍ച്ച: മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ സഹായധനം പ്രഖ്യാപിച്ച് ആന്ധ്ര സര്‍ക്കാര്‍
7 May 2020
ആന്ധ്രയിലെ വിശാഖ പട്ടണത് ഇന്നുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ സഹായധനമായി നല്‍കുമെന്ന് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി അറിയിച്ചു. ഇതേവരെ ഇവിടെ മരിച്ചവരുടെ എണ്ണം പത്തായി. നിലവിൽ വാതക ചോര്‍ച്ച പൂര്‍ണമയും നിയന്ത്രിച്ചെന്ന് എല്‍ജി കമ്പനി അറിയിച്ചു.
ഫാക്ടറിയുടെ സമീപമുള്ള 1,000 പേരെയാണ് വാതക ചോര്‍ച്ച സാരമായി ബാധിച്ചത്. ദക്ഷിണകൊറിയയിൽ നിന്നുള്ള ബാറ്ററി നിര്‍മാതാക്കളായ എല്‍ജി കെമിക്കല്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റ് വിശാഖപട്ടണത്തുനിന്ന് 14 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസമാണ് പ്ലാന്റ് വീണ്ടും തുറന്നത്.