അമേരിക്ക വിദേശികളെ പറഞ്ഞുവിടുന്നത് പരിശോധനയില്ലാതെ: സ്വന്തം രാജ്യത്ത് വന്നിറങ്ങുന്നത് കോറോണ ബാധിതരായി
അമേരിക്ക തിരിച്ചയച്ച വിദേശ പൗരൻമാർക്ക് കോവിഡ്. ഹെയ്തി, ഗ്വാട്ടിമാല, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ തിരിച്ചെത്തിയവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൃത്യമായ പരിശോധനകളില്ലാതെയും രോഗമുക്തി ഉറപ്പാക്കാതെയും വിദേശ പൗരൻമാരെ കയറ്റിയയക്കുന്ന അമേരിക്കൻ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
അമേരിക്കയിൽ നിന്നെത്തിയ 51 പേർക്ക് വൈറസ് സ്ഥിരീകരിച്ചതായി ഗ്വാട്ടിമാല സർക്കാർ പറഞ്ഞു. വിദേശ പൗരൻമാരെ തിരിച്ചയക്കുന്നതിനു മുന്പ് അവർക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ഗ്വാട്ടിമാല അമേരിക്കയോട് ആവശ്യപ്പെട്ടു.
കോവിഡ് മുക്തരാണെന്ന് സ്ഥിരീകരിച്ചശേഷമേ വിദേശിയരെ തിരിച്ചയക്കാവൂ എന്നും അവർ ആവശ്യപ്പെട്ടു. അമേരിക്കയിൽനിന്ന് തിരിച്ചെത്തിയവർക്ക് രോഗം സ്ഥിരീകരിച്ചതായും അവരിലൂടെ രോഗം പടർന്നതായും മെക്സിക്കോ, ഹെയ്തി സർക്കാരുകളും അറിയിച്ചു.