കൊവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനും കേരളം അലോപ്പതി മരുന്നുകൾ മാത്രമാണ് ഉപയോഗിക്കുന്നത്; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

single-img
17 April 2020

കേരളത്തിലെ കോവിഡ് രോഗികളിൽ ഹോമിയോ മരുന്നുകൾ പ്രയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ . കേന്ദ്രസർക്കാരിലെ ആയുഷ് മന്ത്രാലയത്തിൻ്റെ വിജ്ഞാപന പ്രകാരം ഹോമിയോ ചികിത്സ ശാഖയെ ഉപയോഗപ്പെടുത്താൻ കേരളത്തിൽ സർക്കാർ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ഹൈകോടതി അഭിഭാഷകനായ എം.എസ് വിനീത് നൽകിയ ഹർജിയിലാണ് സർക്കാർ വിശദീകരണം. നൽകിയത്. കേരളത്തിൽ ഇപ്പോൾ കൊവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനും നിലവിൽ അലോപ്പതി മരുന്നുകൾ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

ഈ വര്ഷം മാർച്ച് ആറിന് മരുന്നുകളുടെ പട്ടിക സഹിതമാണ് ആയുഷ് മന്ത്രാലയം വിജ്ഞാപനമിറക്കിയത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഈ നിർദേശം നടപ്പാക്കിക്കഴിഞ്ഞു എങ്കിലുംഹോമിയോ ക്ലിനിക്കുകൾ ഏറെ പ്രവർത്തിക്കുന്ന കേരളത്തിൽ ഇതുവരെ ഈ നിർദേശം നടപ്പാക്കിയിട്ടില്ല. കൊറോണക്കെതിരെ പ്രതിരോധ ഔഷധമെന്ന നിലയിൽ ഇത് നൽകിയിരുന്നെങ്കിൽ ഇപ്പോൾ സംസ്ഥാനത്ത് പലയിടങ്ങളിലും രോഗം ഇത്രയേറെ വ്യാപകമാകില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.