മരുന്നു വേണം, പ്ലീസ്: കോവിഡിനെ തുരത്താൻ ഇന്ത്യയോട് മലേറിയയുടെ മരുന്നിനുള്ള അഭ്യർത്ഥനയുമായി അമേരിക്ക

single-img
6 April 2020

കൊവിഡിനെതിരായ പോരാട്ടത്തിന് മലേറിയയ്‌ക്ക് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിൻ ലഭ്യമാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾ‌‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചതായി റിപ്പോർട്ടുകൾ. കൊറോണ വൈറസ് ടാസ്ക് ഫോഴ്സുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

മോദിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഹൈഡ്രോക്സി ക്ലോറോക്വിൻ വേണമെന്ന അമേരിക്കയുടെ ആവശ്യം ഇന്ത്യ ഗൗരവമായി പരിഗണിക്കും’– ട്രംപ് വ്യക്തമാക്കി.

മലേറിയയ്‌ക്കെതിരായ ഈ മരുന്ന് കയറ്റുമതി ചെയ്യുന്നത് കഴിഞ്ഞ മാസം 25ന് ഇന്ത്യ നിരോധിച്ചിരുന്നു. അതിന് പിന്നാലെയാണ് അമേരിക്ക ഇന്ത്യയോട് മരുന്ന് ആവശ്യപ്പെട്ടത്. കയറ്റുമതി നിരോധിച്ചെങ്കിലും ജീവകാരുണ്യപരമായ ആവശ്യങ്ങൾക്ക് മരുന്ന് നൽകുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ശനിയാഴ്‌ച രാവിലെയാണ് ട്രംപ് ഫോണിൽ മോദിയുമായി സംസാരിച്ചത്. ഇന്ത്യ വൻതോതിൽ ഹൈഡ്രോക്‌സി ക്ലോറോക്വിൻ നിർമ്മിക്കുന്നുണ്ട്. ഈ മരുന്നിന് ഫലമുണ്ടെന്നും വിജയിച്ചാൽ അത് സ്വർഗത്തിൽ നിന്നുള്ള സമ്മാനമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

അതിന്റെ അടിസ്ഥാനത്തിലാണ് അമേരിക്ക ഈ മരുന്ന് കൊവിഡ് ചികിത്സയ്‌ക്ക് ഉപയോഗിക്കാൻ ശ്രമിക്കുന്നത്.ഇതിനോടൊപ്പം മറ്റ് ചില മരുന്നുകളും ചേർത്ത് കൊവിഡ് രോഗികൾക്ക് നൽകാൻ അമേരിക്കൻ ഫെഡറൽ ഡ്രഗ് അഡ്മിനിസ്ട്രേഷൻ കഴിഞ്ഞയാഴ്ച തിരക്കിട്ട് അനുമതി നൽകിയിരുന്നുഅതിന്റെ അടിസ്ഥാനത്തിൽ ന്യൂയോർക്കിൽ 1,​500 കൊവിഡ് രോഗികളിൽ ഔഷധസംയുക്തത്തിന്റെ പരീക്ഷണവും തുടങ്ങിക്കഴിഞ്ഞു.