കളമശേരി ഐസോലേഷൻ വാർഡിനെതിരെ നുണ പ്രചരണവുമായി അന്താരാഷ്ട്ര മാധ്യമങ്ങൾ; പിന്നിൽ എയർപ്പോർട്ടിൽ പിടിക്കപ്പെട്ട ബ്രിട്ടീഷ് രോഗികൾ: വീഡിയൊ ഇറക്കി തിരിച്ചടിച്ച് കേരളം
കളമശേരി മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിനെതിരെ അന്താരാഷ്ട്ര മാധ്യമങ്ങളായ ബിബിസിയും ഗാർഡിയനും രംഗത്ത്. മൂന്നാറിൽ നിന്ന് മുങ്ങി എയർപ്പോർട്ടിൽ പിടിക്കപ്പെട്ട കൊറോണ പോസിറ്റീവ് ആയ ബ്രിട്ടിഷ് പൗരൻ ലിസ് ലോസണിൻ്റെയും മകൾ ബ്രിട്ടണിലുള്ള കാതറീൻ വെബ്‌സ്റ്ററാണു മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിനെതിരെ നുണ പ്രചരണം നടത്തിയതെന്നാണ് സൂചനകൾ.
കൊറോണ വൈറസ് പകർച്ചവ്യാധി മൂലം രാജ്യം മുഴുവൻ പൂട്ടിയിട്ടിരിക്കുന്നതിനാൽ ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവയുടെ കുറവ് ഇന്ത്യയിൽ പ്രത്യേകിച്ചും കേരളത്തിലുണ്ടെന്നും യുകെ പൗരൻമാരെ യുകെ സർക്കാർ ഉപേക്ഷിച്ചെന്നുമാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ഇന്ത്യയിൽ കുടുങ്ങിയ ബ്രിട്ടീഷുകാരുടെ കുടുംബങ്ങൾ പറഞ്ഞതായാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.
ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകൾ എല്ലാം ആരംഭിച്ചതിനാൽ 1.3 ബില്യൺ ജനങ്ങളെ മുഴുവൻ മൂന്നാഴ്ചത്തേക്ക് വീട് വിടുന്നത് വിലക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം മുന്നിൽ നിർത്തിയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആയിരക്കണക്കിന് യുകെ പൗരന്മാർ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുകയാണെന്നും കൊറോണ വൈറസിന് പോസിറ്റീവ് പരീക്ഷിച്ച 61 നും 83 നും ഇടയിൽ പ്രായമുള്ള ആറ് ബ്രിട്ടീഷ് പൗരന്മാരുടെ ഒരു സംഘം ഒറ്റപ്പെട്ടുപോയവരിൽ ഉൾപ്പെടുന്നവെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. രാജ്യത്തിൻ്റെ തെക്കൻ തീരത്തെ കേരളത്തിൽ ഒരു ആശുപത്രിയിൽ “ഭയാനകവും വൃത്തിയില്ലാത്തതുമായ´ അവസ്ഥയിലാണ് ഇവർ കഴിയുന്നതെന്നും ഇവരുടെ ബന്ധുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
എന്നാൽ ഈ റിപ്പോർട്ടിന് മറുപടിയായി ഐസൊലേഷൻ വാർഡിനെക്കുറിച്ചും അവിടുത്തെ സൗകര്യങ്ങളെക്കുറിച്ചും വീഡിയോ ഇറക്കിയാണ് കേരളം പ്രതികരിച്ചത്.