53 ശതമാനം സ്ത്രീകളും 43 ശതമാനം പുരുഷൻമാരും അവിഹിത ബന്ധം നിലനിര്‍ത്തുന്നവരാണെന്ന് പഠനങ്ങൾ: 10 ശതമാനം സ്ത്രീകൾ അവിഹിതം നടത്തുന്നത് മൃഗങ്ങളോടോ അതോ അന്യഗ്രഹ ജീവികളോടോയെന്ന് ചോദ്യം

single-img
5 March 2020

ഇന്ത്യന്‍ സ്ത്രീകളിൽ 53 ശതമാനം സ്ത്രീകളും അവിഹിത ബന്ധം നിലനിര്‍ത്തുന്നവരാണെന്ന് പുതിയ പഠനം. ആഗോള പ്രസിദ്ധമായ വിവാഹേതര ഡേറ്റിംഗ് ആപ്പായ ഗ്ലീഡന്‍ നടത്തിയ പഠനത്തിലാണ് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് അവിഹിത ബന്ധം പുലര്‍ത്തുന്നത് എന്ന് കണ്ടെത്തിയത്. 

രാജ്യത്ത് 43 ശതമാനം പുരുഷന്മാര്‍ മാത്രമാണ് വിവാഹേതര ബന്ധങ്ങള്‍ പുലര്‍ത്തുന്നതെന്നും പഠനത്തിൽ പറയുന്നുണ്ട്. അന്യ പുരുഷന്‍മാരുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നതായി 40 ശതമാനം സ്ത്രീകളും അന്യ സ്ത്രീകളുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നതായി 26 ശതമാനം പുരുഷന്മാരും സമ്മതിച്ചുവെന്നാണ്ള പ്രസ്തുത പഠനത്തിൽ പറയുന്നത്. എന്നാൽ എത്ര സ്ത്രീകൾ ഇത്തരത്തിൽ സന്യപുരുഷൻമാരുമായി ലെെംഗികബന്ധം പുലർത്തുന്നുണ്ടോ അത്രത്തോളം തന്നെ പുരുഷൻമാരുമുണ്ടാകേണ്ടതല്ലേ എന്നാണ് സമൂഹമാധ്യമങ്ങളിൽ ചോദ്യമുയരുന്നത്. 

രണ്ടു പേരുമായി ബന്ധത്തിലേര്‍പ്പെടുന്നത് തെറ്റല്ലെന്ന് തുറന്നു പറയുന്നവരാണ് ഇന്ത്യന്‍ സ്ത്രീകളില്‍ ഭൂരിഭാഗവുമെന്നാണ് പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നതെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. എന്നാല്‍, ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളും സമ്മര്‍ദ്ദവുമല്ല ഇത്തരം അവിഹിത ബന്ധങ്ങള്‍ക്ക് കാരണമെന്നും ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, പൂനെ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള 1500 ഓളം പേരെ പങ്കെടുപ്പിച്ച പഠനത്തിൽ വെളിവാകുന്നു. 

25നും 50നും ഇടയില്‍ പ്രായമുള്ള വ്യക്തികളിലാണ് പഠനം നടത്തിയത്. ആകെ വിവിഹിതരായവരില്‍ 50 ശതമാനം പേരും അവിഹിതത്തില്‍ ഏര്‍പ്പെട്ടതായി വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. 

എന്നാൽ സ്ത്രീകൾ അവിഹിത ബന്ധത്തിൽ ഏർപ്പെട്ടു എന്നു പറയുമ്പോൾ അതാരുമായിട്ടായിരുന്നുവെന്ന് പഠനരത്തിൽ വെളിപ്പെടുത്തിയിട്ടില്ല. പുരുഷൻാരേക്കാൾ കൂടുതലാണ് ഇക്കാര്യത്തിൽ സ്ത്രീകളുടെ കണക്ക് എന്നുള്ളതിനാൽ കൂടുതലുള്ള സ്ത്രീകൾ മൃഗങ്ങളുമായിട്ടാണോ അവിഹിത ബന്ധത്തിൽ ഏർപ്പെട്ടത് എന്ന ചോദ്യമാണ് നിലവിൽ ഉയരുന്നത്. പുരുൃഷൻമാർ മികച്ചവരും സ്ത്രീകൾ മോശക്കാരികളുമാണെന്ന് ചിത്രീകരിക്കുകയാണ് ഈ വാർത്തയിലൂടെയെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. 

സ്ത്രീകൾ വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുമ്പോൾ അത് ഒരു പുരുഷനുമായിട്ടായിരിക്കും. എന്നാൽ വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകളുടെ എണ്ണം 53 ശതമാനവും പുരുഷൻമാരുടെ എണ്ണം 43 ശതമാനവുമെന്നാണ് ഇത്തരം പഠനങ്ങൾ പറയുന്നത്. അപ്പോൾ ബാക്കിവരുന്ന 10 ശതമാനം സ്ത്രീകൾ മൃഗങ്ങളുമായോ അന്യഗ്രഹ ജീവികളുമായോ ലെെംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാണോ ഇവർ പറയുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ചിലർ ചോദിക്കുന്നത്.