വീട് പണിതത് പിണറായി സര്‍ക്കാരിന്റെ മിടുക്കല്ല; ലെെഫ് പദ്ധതിക്കെതിരെ പ്രതിപക്ഷ നേതാവ് ചെന്നിത്തല
കോട്ടയം: ലൈഫ് പദ്ധതിയിലൂടെ രണ്ടുലക്ഷം വീടുകള്‍ നിർമിച്ചുവെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ ലൈഫ് പദ്ധതി തട്ടിപ്പാണ്. വീടില്ലാത്തവര്‍ക്ക് വീട് പണിതുനല്‍കിയത് സര്‍ക്കാരല്ല. തദ്ദേശഫണ്ടും കേന്ദ്രഫണ്ടും വായ്പയും ഉപയോഗിച്ചാണ് വീടുകള്‍ വച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 2 ലക്ഷം വീടുകള്‍ നല്‍കിയെന്നാണ് അവകാശവാദം 52,000 വീടുകൾ മുൻ സർക്കാർ നിർമാണം ആരംഭിച്ചതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്യുന്ന ലൈഫ് മിഷൻ പദ്ധതിയിൽ പെട്ട വീടുകളുടെ നിര്‍മ്മാണം സര്‍ക്കാരിന്റെ മിടുക്കല്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. സര്‍ക്കാരിന് ആകെ ചെലവ് വീടൊന്നിന് ഒരു ലക്ഷം രൂപ മാത്രമാണ്. കുടുംബശ്രീക്ക് ഭവനരഹിതരുടെ കണക്ക് എടുക്കാൻ യോഗ്യതയില്ലെന്നും കോട്ടയത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.സര്‍ക്കാര്‍ വിഹിതമായ ഒരു ലക്ഷം രൂപ ഇത് വരെ കിട്ടാത്ത പഞ്ചായത്തുകൾ സംസ്ഥാനത്ത് ഉണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.