അന്യഗ്രഹ ജീവികള്‍ ഒരിക്കലും ഭൂമിയുമായി ബന്ധപ്പെട്ടില്ല; എഡ്വാര്‍ഡ് സ്നോഡന്‍ പറയുന്നു
ഈ ലോകത്തിൽ അന്യഗ്രഹജീവികള്‍ ഉണ്ടോ എന്നതും അവര്‍ മനുഷ്യരുമായോ ഭൂമിയുമായോ ബന്ധപ്പെട്ടിട്ടുണ്ടോ എന്നുമുള്ള തെളിവുകളൊന്നും തന്നെ ഇതുവരെയും ലഭിച്ചിട്ടില്ല എന്നതിന് ഒരു സ്ഥിരീകരണം വന്നിരിക്കുന്നു. യുഎസിലെ തന്ത്രപ്രധാന സൈനികത്താവളമായ ഏരിയ 51ല്‍ നടക്കുന്നത് അന്യഗ്രഹജീവികളെക്കുറിച്ചുള്ള പരീക്ഷണങ്ങളാണ് എന്നാണ് അവിടുത്തെ ഭൂരിഭാഗം വരുന്ന ആളുകളും ഇപ്പോഴും വിശ്വസിക്കുന്നത്.
ഇത്തരം പരീക്ഷണങ്ങൾ നടത്തി വരുന്നത് അമേരിക്കന്‍ ചാര സംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുമാണ് എന്നാണ് യുഎസിലെ ജനങ്ങള്‍ വിശ്വസിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ അന്യഗ്രഹ ജീവികള്‍ യുഎസ് സര്‍ക്കാരിനെ ബന്ധപ്പെടാറുണ്ടെന്നും ലോകത്തിനു മുന്നില്‍ നിന്നും സുരക്ഷാ ഏജന്‍സികള്‍ ഇത് മറച്ചു പിടിക്കുകയാണ് എന്ന തരത്തിലുമുള്ള അഭ്യൂഹങ്ങളെ വെളിച്ചത്തു കൊണ്ടു വന്നിരിക്കുകയാണ് എഡ്വാര്‍ഡ് സ്‌നോഡന്‍. പറയുന്നത് വെറും സാധാരണ ആളല്ല, ലോകം മുഴുവന്‍ ഉള്ള ആളുകളുടെ സ്വകാര്യത ചോര്‍ത്തി എടുക്കുന്ന അമേരിക്കന്‍ നയത്തിന്‍റെ ഉള്ളുകളികള്‍ പുറത്തു വിട്ട ചെറുപ്പക്കാരന്‍ ആണ് ഇയാൾ.
പെര്‍മനെന്റ് റെക്കോര്‍ഡ് എന്ന പേരില്‍ ഈയടുത്ത് പുറത്തിറക്കിയ ഓര്‍മ്മക്കുറിപ്പിലാണ് സ്‌നോഡന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. താൻ സിഐഎയില്‍ ഉണ്ടായിരുന്ന കാലത്ത് യുഎസോ അതിന്റെ ഏജന്‍സികളോ ഒരു ഭൗമേതര ജീവികളെ പോലും കണ്ടെത്തുകയോ അവയുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നാണ് സ്‌നോഡന്‍ പറയുന്നത്. എന്നാൽ മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തി എന്നത് തീര്‍ച്ചയായും നടന്നതു തന്നെയാണ് എന്നും സ്‌നോഡന്‍ വെളിപ്പെടുത്തി.
സ്‌നോഡൻ ഇക്കാര്യങ്ങൾ ഇതിനിടയ്ക്ക് പ്രക്ഷേപണം ചെയ്ത ‘ദ ജോ റോഗന്‍ എക്‌സ്പീരിയന്‍സ്’ എന്ന പോഡ്കാസ്റ്റിന്റെ ഒരു അധ്യായത്തിലും വിശദീകരിക്കുകയുണ്ടായി. അതേസമയം ‘ബ്ലാക്ക് നൈറ്റ് സാറ്റലൈറ്റ് തീയറി’ എന്നു പേരായ ബഹിരാകാശ സിദ്ധാന്തം തന്നെ വിചിത്രമാണ്. ഭൂമിയുടെ ഭ്രമണപഥത്തില്‍ ഒരു അന്യഗ്രഹ ജീവികളുടെ ഉപഗ്രഹം സ്ഥിതി ചെയ്യുന്നുണ്ടെന്നും അത് ഒരു നാള്‍ വന്ന് ഭൂമിയെ ആക്രമിക്കുമെന്നുമാണ് അതില്‍ പറയുന്നത്. ഇത്തരത്തില്‍ നിരവധി തീയറികളും വിശ്വാസങ്ങളുമാണ് ഇന്നും ആളുകള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്.
പിൽക്കാലത്തിൽ അമേരിക്കയുടെ ശത്രുവായ സ്‌നോഡൻ ചാര സംഘടന ആയ സിഐഎ സുരക്ഷ ഏജന്‍സി ആയ എൻഎസ്എ എന്നിവയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത കമ്പ്യൂട്ടര്‍ വിദഗ്ദന്‍ ആയിരുന്നു . സെക്കന്ററി വിദ്യാഭാസം പോലും ശെരിയായ രീതിയില്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്ത സ്നൌടെന്‍ കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയില്‍ അഗ്രഗണ്യന്‍ ആയിരുന്നു. ഈ മികവാണ് ഇയാൾക്ക് ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നേടികൊടുത്തത്.