ജോലിയിൽ നിന്ന് പറഞ്ഞുവിടുമെന്ന് പറ‍ഞ്ഞ് ലൈംഗിക പീഡനം; യുവാവ് മുതലാളിയെ കൊല ചെയ്ത ശേഷം മൂന്നായി അറുത്ത് മൂന്നിടങ്ങളിൽ വലിച്ചെറി‍ഞ്ഞു

single-img
22 October 2019

മുതലാളിയില്‍ നിന്നുള്ള നിരന്തര ശല്യവും ലൈം​ഗിക പീഡനവും സഹിക്കാനാതെ യുവാവ് ഒടുവില്‍ തന്റെ മുതലാളിയെ കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം ചത്തീസ്​ഗണ്ഡിലെ റായ്ഘട്ടിലാണ് സംഭവം.

കരാറുകാരനായ സന്ദീപ് സിം​ഗ് എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ 28വയസുള്ള ശങ്കർ കുമാർ പസ്വാനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ മാനസസരോവർ അണക്കെട്ടിന് സമീപം ആളൊഴിഞ്ഞ പ്രദേശത്തുനിന്ന് ശരീരമില്ലാതെ തല മാത്രം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരം പുറത്തുവരുന്നത്.

സംഭവത്തെ സംബന്ധിച്ച് റായിഘട്ട് എസ്‍പി സന്തോഷ് സിം​ഗ് പറയുന്നത് ഇങ്ങിനെ: കരാര്‍ വ്യവസ്ഥയിലാണ് കൊല്ലപ്പെട്ട സന്ദീപ് സിം​ഗ് പ്രതി ശങ്കറിന് ജോലി നൽകിയിരുന്നത്. തുടര്‍ന്ന് ശങ്കറിനെ ശരീരകബന്ധത്തിലേർപ്പെടുന്നതിന് സന്ദീപ് നിർബന്ധിക്കാൻ തുടങ്ങി. താൻ പറയുന്ന കാര്യങ്ങള്‍ അനുസരിച്ചില്ലെങ്കിൽ ജോലിയിൽ നിന്ന് പറഞ്ഞുവിടുമെന്ന് പറ‍ഞ്ഞ് ശങ്കറിനെ സന്ദീപ് ഭീഷണിപ്പെടുത്തുമായിരുന്നു. തന്റെ ജോലി നഷ്ടമാകുമെന്ന് ഭയന്ന് സന്ദീപ് പറയുന്നിടത് ആവശ്യപ്പെടുമ്പോഴെല്ലാം ശങ്കർ പോകുന്നത് കഴിഞ്ഞ രണ്ട് വർഷത്തോളം തുടർന്നു.

ഒടുവിൽ മുതലാളിയായ സന്ദീപിന്റെ ശല്യം തീരെ സഹിക്കാനാകാതെ വന്നപ്പോൾ അയാളെ കൊല്ലാൻ ശങ്കർ തീരുമാനിച്ചു.ഈ മാസം 18ന് രാത്രി സന്ദീപ് ആവശ്യപ്പെട്ടപ്രകാരം ശങ്കർ അയാളുടെ വീട്ടിലെത്തി. അവിടെ വെച്ച് തന്നെ ലൈം​ഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുകയാണെങ്കിൽ സന്ദീപിനെ കൊല്ലണമെന്ന് ഉറപ്പിച്ച ശങ്കർ കയ്യിലൊരു കത്തിയും കരുതിയിരുന്നു. വീട്ടില്‍ ഇരുവരും മദ്യപിക്കുന്നതിനിടെ സന്ദീപ്, ശങ്കറിനെ കയറിപിടിക്കാൻ ശ്രമിച്ചു.

എന്നാല്‍ ഇത് തടയാൻ ശ്രമിച്ച ശങ്കർ സന്ദീപിനെ ആക്രമിക്കുകയും കഴുത്തറക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം മൂന്നായി അറുത്ത് പ്ലാസ്റ്റിക് ബാ​ഗുകളിലാക്കി മൂന്നിടങ്ങളിൽ വലിച്ചെറി‍യുകയായിരുന്നു.

ശങ്കറിനോടൊപ്പമാണ് സന്ദീപിനെ അവസാനമായി കണ്ടതെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ശങ്കറിലെത്തിയത്. തുടര്‍ന്ന് ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പിടികൂടിയത്.