ഇന്ത്യയില്‍ ആദ്യ സ്വകാര്യ ട്രെയിൻ സർവ്വീസ് ആരംഭിച്ചു; ഉദ്ഘാടനം ചെയ്തത് യോഗി ആദിത്യനാഥ്
രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിൻ സർവ്വീസ് തേജസ്സ് എക്സ്പ്രസ്സ് സര്‍വ്വീസ് ആരംഭിച്ചു. ട്രെയിനിന്റെ ആദ്യ യാത്ര യുപി മുഖ്യമന്ത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫ്ലാഗ് ഓഫ് ചെയ്തു. ഇപ്പോള്‍ ഐആർസിടിസിയ്ക്കാണ് ട്രെയിനിന്‍റെ നടത്തിപ്പ് ചുമതല.
ഭാവിയില്‍ ഈ ട്രെയിനും പുതിയ പാതകളിലൂടെ ഓടുന്ന സ്വകാര്യ ട്രെയിനുകളും പുറത്തുള്ള സ്വകാര്യ സംരംഭകര്‍ക്കായി റെയില്‍വേ വിട്ടു നല്‍കും. 1280രൂപ മുതല്‍ 4325 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. യുപിയില്‍ നിന്നും ലക്നൗ-ദില്ലി പാതയില്‍ ഏറ്റവും കുറഞ്ഞസമയം കൊണ്ട് ഓടിയെത്തുന്ന തീവണ്ടിയാവും ഇത്.
ഒരേസമയം ഇതില്‍ 758 പേര്‍ക്ക് യാത്ട്രചെയ്യാന്‍ സാധിക്കും. മാത്രമല്ല, എല്ലാ യാത്രക്കാര്‍ക്കും 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജും ലഭിക്കും. യാത്രികര്‍ക്കായി ചായ, കോഫി, കുടിവെള്ളം എന്നിവ തീവണ്ടിയില്‍ സജ്ജമാക്കിയിട്ടുണ്ട്. മാത്രമല്ല ട്രെയിന്‍ വൈകിയോടിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരവും ലഭിക്കും. ഒരു മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ നൂറ് രൂപയും രണ്ട് മണിക്കൂറിലേറെ വൈകിയാല്‍ 250 രൂപയും യാത്രക്കാരന് നഷ്ടപരിഹാരമായി റെയില്‍വേ നല്‍കും.