കാശ്മീരില്‍ വെടിവെപ്പ് ഉണ്ടായതായി സ്ഥിരീകരണം; പോലീസ് ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു

single-img
22 August 2019

കാശ്മീരില്‍ വെടിവെപ്പു നടന്നതായി ഒടുവില്‍ പോലീസ് സ്ഥിരീകരണം. വെടിവെപ്പില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ടു ചെയ്യുന്നു.

സംസ്ഥാനത്തെ ബാരാമുള്ള ജില്ലയിലെ ഗാനി ഹമാം മേഖലയിലാണ് സംഘര്‍ഷം റിപ്പോര്‍ട്ടു ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തുമാറ്റിയ തീരുമാനത്തിനുശേഷം ആദ്യമായാണ് വെടിവെപ്പു നടന്നതായി പോലീസ് സ്ഥിരീകരിക്കുന്നത്.

ഇവിടെ പ്രതിഷേധക്കാര്‍ പോലീസിനുനേരെ ഗ്രനേഡ് പ്രയോഗിച്ചെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ രണ്ടു പൊലീസുകാര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാള്‍ പിന്നീട് ആശുപത്രിയില്‍വെച്ച് മരണപ്പെട്ടെന്നുമാണ് പോലീസ് പറയുന്നത്. എസ്പിഒ ബിലാല്‍ അഹമ്മദാണ് മരിച്ചത്. ഇയാള്‍ക്കൊപ്പം പരുക്കേറ്റ അമര്‍ദീപ് പരിഹാര്‍ ആര്‍മി ആശുപത്രിയില്‍ ചികിത്സയിലാണ്.’പ്രതിഷേധക്കാരില്‍ കൊല്ലപ്പെട്ടത് മോമിന്‍ ഗുജ്രിയെന്ന ബാരാമുള്ള സ്വദേശിയാണ്. ഈ വ്യക്തി ലഷ്‌കര്‍ ഇ തൊയ്ബ പ്രവര്‍ത്തകനാണെന്നാണ് പോലീസ് പറയുന്നത്.