മുസ്ലീങ്ങളുടെ ബാര്‍ബര്‍ ഷോപ്പില്‍ പ്രവേശനം നിഷേധിക്കുന്നു; പരാതിയുമായി ദളിത് വിഭാഗക്കാർ

single-img
13 July 2019

മൊറാദാബാദിലുള്ള പീപല്‍സനയില്‍ ദലിത് വിഭാഗത്തില്‍പ്പെട്ടവരുടെ മുടിവെട്ടാന്‍ മുസ്ലീം ബാര്‍ബര്‍മാര്‍ വിസമ്മതിച്ചതായി പോലീസിൽ പരാതി. പ്രദേശത് മുസ്ലീങ്ങള്‍ നടത്തുന്ന ബാര്‍ബര്‍ ഷോപ്പിലാണ് ദലിതര്‍ക്ക് പ്രവേശനം നിഷേധിച്ചത്. ഇതുമായി ബന്ധപ്പെട്ട് ദലിതര്‍ ഭോജ്പൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

തങ്ങൾ ജാതിയുടെ പേരില്‍ വിവേചനം നേരിടുകയാണെന്നും പ്രദേശത്തെ മുസ്ലീങ്ങളുടെ ബാര്‍ബര്‍ ഷോപ്പില്‍ പ്രവേശനം നിഷേധിക്കുന്നെന്നുമാണ് ദളിത് വിഭാഗക്കാരുടെ പരാതി. അതേസമയം ദളിലിതരെ കടയ്ക്കുള്ളില്‍ കയറ്റിയാല്‍ മുസ്ലീം സമൂഹം കടയില്‍ കയറില്ലെന്നാണ് ബാര്‍ബര്‍ ഷോപ്പ് ഉടമകള്‍ പറയുന്നത്.

ദളിതര്‍ മുസ്ലീങ്ങളുടെ ബാര്‍ബര്‍ഷോപ്പില്‍ സാധാരണയായി വരാറില്ലെന്നും ദളിതര്‍ നടത്തുന്ന കടയില്‍ മാത്രം പോകുന്ന ഇവര്‍ ഇപ്പോള്‍ തങ്ങളുടെ കടയില്‍ കയറണമെന്ന് പറയുകയാണെന്നും മുസ്ലീങ്ങള്‍ അറിയിച്ചു. ദളിതര്‍ പോലീസില്‍ പരാതി നല്‍കിയതോടെ ഗ്രാമത്തിലെ ബാര്‍ബര്‍മാര്‍ കടയടച്ച് പ്രതിഷേധിച്ചു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി പോലീസ് സീനിയര്‍ സൂപ്രണ്ട് അമിത് പതക്കിന്‍റെ നേതൃത്വത്തില്‍ പോലീസുകാരും ജില്ലാ അധികൃതരും ഉള്‍പ്പെട്ട സംയുക്ത സംഘം രൂപീകരിച്ചു.