നെടുങ്കണ്ടം കസ്റ്റഡിക്കൊല: രണ്ട് പൊലീസുകാർ കൂടി അറസ്റ്റിൽ

single-img
8 July 2019

പീരുമേട്ടിൽ സാമ്പത്തിക തട്ടിപ്പുകേസിലെ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ രണ്ടുപോലീസുകാർ കൂടി അറസ്റ്റിൽ. എ എസ് ഐ റെജിമോൻ, ഡ്രൈവർ നിയാസ് എന്നിവരാണ് അറസ്റ്റിലായത്. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിൽ രാജ്‍കുമാറിനെ ക്രൂരമായി മർദ്ദിച്ചത് ഇവരുടെ നേതൃത്വത്തിലാണ്.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. നിയാസിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിച്ച് അന്വേഷണസംഘം തെളിവെടുത്തു. രാജ്‍കുമാറിനെ കസ്റ്റഡിയിൽ വച്ച് ആരൊക്കെയാണ് മർദ്ദിച്ചതെന്നും എന്താണ് സംഭവിച്ചതെന്നും ഉൾപ്പടെയുള്ള അന്വേഷണത്തിൽ കൃത്യമായ ചിത്രം ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടുണ്ടെന്നാണ് സൂചന.

ആദ്യഘട്ടത്തിൽ അറസ്റ്റിലായ എസ് ഐ സാബുവിന്റെയും സി പി ഒ സജിമോൻ ആന്റണിയുടെയും മൊഴിയും ഇവർക്കെതിരായിരുന്നു. സാമ്പത്തികതട്ടിപ്പു കേസിലെ പ്രതി രാജ്കുമാറാണ് കസ്റ്റഡിയിലെ ക്രൂരമർദനത്തെ തുടർന്ന് മരിച്ചത്. ഒമ്പതു പോലീസുകാർ മർദ്ദിച്ചെന്ന കേസിലെ മറ്റുപ്രതികളായ ശാലിനിയുടെയും മഞ്ജുവിന്റെയും മൊഴി പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ് വേഗത്തിലായത്.