ത്രിപുര സിപിഎമ്മിനെ കെെവിടുമ്പോൾ തിരിച്ചുവരുന്നത് കോൺഗ്രസ്: 1.8 ആയിരുന്ന വോട്ടിംഗ് ശതമാനം 30 ശതമാനത്തോളം ഉയർന്നു

single-img
23 June 2019

ത്രിപുരയില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ത്രിപുരയിൽ കോൺഗ്രസ് മുന്നേറ്റം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ വോട്ട് 1.8 ശതമാനമായിരുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 30 ശതമാനത്തോളമായിക്കഴിഞ്ഞു.

ജൂലെെയിൽ നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പ്രദ്യോത് കിഷോര്‍ ദേബ് ബര്‍മ്മന്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കും. വിജയിക്കാന്‍ വേണ്ടിയാണ് മത്സരിക്കുന്ന്. സ്വതന്ത്രവും നീതിപൂര്‍വ്വമായും തെരഞ്ഞെടുപ്പ് നടന്നാല്‍ ഞങ്ങള്‍ തീര്‍ച്ചയായും വിജയിക്കുമെന്ന് പ്രദ്യോത് കിഷോര്‍ ദേബ് ബര്‍മ്മന്‍ പറഞ്ഞു.

പ്രാദേശികമായുള്ള വിഷയങ്ങളെ ഉയര്‍ത്തിയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ലഭിച്ച സ്വീകാര്യതയെ നിലനിര്‍ത്തി കൊണ്ട് തന്നെ പോവും. സ്വതന്ത്രവും നീതിപൂര്‍വ്വമായും തെരഞ്ഞെടുപ്പ് നടന്നാല്‍ ഞങ്ങള്‍ തീര്‍ച്ചയായും വിജയിക്കുകയും ചെയ്യുമെന്നും പ്രദ്യോത് കിഷോര്‍ ദേബ് ബര്‍മ്മന്‍ പറഞ്ഞു.

സി.പി.ഐ.എം മത്സരിക്കുന്നത് വഴി മതേതര വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാവില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രദ്യോത് കിഷോര്‍ ദേബ് ബര്‍മ്മന്റെ മറുപടിയും രസകരമായിരുന്നു. ‘ഞങ്ങള്‍ സംസ്ഥാനത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളില്‍ പ്രചരണത്തിന് പോയി. ഒരു ഇടത് നേതാവിനെയും കാണാന്‍ കഴിഞ്ഞില്ല. അവര്‍ പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞു’- അദ്ദേഹം പറയുന്നു.