പാലാരിവട്ടം മേൽപ്പാലം: കരാർ കമ്പനിയായ ആർഡിഎസിൻറെ ഓഫീസിൽ വിജിലൻസ് റെയ്ഡ്

single-img
14 June 2019

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിയെ കുറിച്ച് അന്വേഷിക്കുന്ന വിജിലൻസ് സംഘം കരാർ കമ്പനിയായ ആർഡിഎസിൻറെ കൊച്ചി ഓഫീസിൽ  റെയ്ഡ് നടത്തി. കമ്പനിയുടമ സുമിത്ത് ഗോയലിന്റെ കാക്കനാട് പടമുകളിലുള്ള ഫ്ലാറ്റിലും പരിശോധന ഉണ്ടായിരുന്നു. 

റെയ്ഡിൽ നിർമാണ കരാറുമായി ബന്ധപ്പെട്ട രേഖകൾ കമ്പനിയുടെ കംപ്യൂട്ടറിൽ നിന്നും വിജിലൻസ് സംഘത്തിന് ലഭിച്ചതായാണ് അറിയുന്നത്. മേൽപ്പാലം നിർമാണത്തിൽ കരാർ കമ്പനിയും ഉദ്യോഗസ്ഥരും  ഒത്തുകളിച്ച് കോടികളുടെ ലാഭം ഉണ്ടാക്കിയെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.

പാലം രൂപകൽപ്പന മാറ്റിയതിലൂടെ കമ്പനിക്ക് വൻലാഭം ഉണ്ടായെന്നും എഫ്ഐആറിൽ വിജിലൻസ് വ്യക്തമാക്കിയിട്ടുണ്ട്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ, കിറ്റ്കോ  തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും വരും ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.