നഴ്സസ് അസോസിയേഷൻ സാമ്പത്തികത്തട്ടിപ്പ്: ജാസ്മിൻ ഷായെ ഒന്നാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് കേസെടുത്തു

single-img
11 June 2019

നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ 4 പേർക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. സംഘടനയുടെ ദേശിയ പ്രസിഡന്റ് ജാസ്മിൻ ഷായാണ് ഒന്നാം പ്രതി. സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ഉണ്ടാക്കൽ എന്നിവയ്ക്കാണ് കേസ്.യുഎൻഎയിലെ സാമ്പത്തിക ക്രമക്കേടിൽ കേസ് രജിസ്റ്റർ ചെയ്യാൻ ഡിജിപി ഉത്തരവിട്ടിരുന്നു.

സംഘടനയിൽ നടന്ന മൂന്നര കോടി രൂപയുടെ അഴിമതിയിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ക്രൈം ബ്രാഞ്ച് എഡിജിപിയുടെ ശുപാർശയിലായിരുന്നു ഉത്തരവ്. യുഎൻഎയ്ക്ക് ഉണ്ടായിരുന്ന ബാങ്ക് അക്കൗണ്ടുകള്‍ സഹിതമാണ് സംഘടനയുടെ മുൻ വൈസ് പ്രസിഡൻറ് സിബി മുകേഷ് ആരോപണവുമായി ഡിജിപിക്ക് പരാതി നൽകിയിരുന്നത്. 2017 ഏപ്രിൽ മാസം മുതൽ ഈ വർഷം ജനുവരി വരെ അക്കൗണ്ടിലേക്കെത്തിയ മൂന്നര കോടിരൂപ തട്ടിയെടുത്തെന്നാണ് പരാതി.

സംഘടനയുടെ ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷാ ഉള്‍പ്പെടെ മൂന്നു പേരാണ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതെന്നും പരാതിയിൽ പറഞ്ഞിരുന്നു. ക്രമക്കേട് നടന്നതായി പറയുന്ന തുക കൂടുതൽ ആയതിനാൽ കേസ് രജിസ്റ്റർ ചെയ്ത് ഓഡിറ്റ് നടത്തണമെന്നായിരുന്നു ഇതേ കുറിച്ച് അന്വേഷിച്ച ശേഷം ക്രൈം ബ്രാഞ്ച് എഡിജിപി ശുപാർശ ചെയ്തത്. ഇതിനായി കാഷ് ബുക്ക്, മിനിറ്റസ്, വൗച്ചർ എന്നിവ ഫൊറൻസിക് പരിശോധനക്കണമെന്നും ക്രൈം ബ്രാഞ്ച് ശുപാർശ ചെയ്തിരുന്നു.

ഡിജിപിയുടെ നിർദ്ദേശപ്രകാരം പരാതി ആദ്യമന്വേഷിച്ചത് തൃശൂർ ക്രൈം ബ്രാ‌ഞ്ച് യൂണിറ്റാണ്. എന്നാൽ ക്രമക്കേടുകളില്ല എന്നായിരുന്നു ആദ്യറിപ്പോർ‍ട്ട്. പക്ഷെ അന്വേഷണ സംഘം പരാതിക്കാരുടെ മൊഴി പോലും രേഖപ്പെടുത്താതെ തയ്യാറാക്കിയ റിപ്പോർട്ട് തള്ളമെന്നാവശ്യപ്പെട്ട പരാതിക്കാർ വീണ്ടും ക്രൈം ബ്രാഞ്ച് മേധാവിയെ സമീപിച്ചതോടെ തിരുവനന്തപുരം യൂണിറ്റിന് അന്വേഷണം കൈമാറി.

ഈ യൂണിറ്റാണ്കേ അന്വേഷണ ശേഷം സെടുക്കാനുള്ള ശുപാർശ നൽകിയത്. ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ തൃശൂരിലെ ഓഫീസിൽ നിന്നും രേഖകള്‍ മോഷണം പോയെന്ന കാണിച്ചത് തൃശൂർ കമ്മീഷണർക്ക് യുഎൻഎ ഭാരവാഹികള്‍ പരാതിയും നൽകിയിരുന്നു.